വയനാട്: റിസോർട്ടിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച കണ്ണൂർ സ്വദേശിനി ഷഹാനയുടെ പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് പോസ്‌റ്റ്‌മോർട്ടം നടത്തിയത്.
ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. തലയുടെ പിൻഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകളുണ്ട്. നെഞ്ചിൽ ചവിട്ടേറ്റിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴുത്തിന്റെ പിന്നിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ചവിട്ടേറ്റിട്ടുണ്ട്. ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര പരിക്കാവാം മരണ കാരണമെന്നാണ് കരുതുന്നത്.
മേപ്പാടി എളമ്പിലേരിയിൽ സ്വകാര്യ റിസോർട്ടിലെ ടെന്റിൽ താമസിക്കുമ്പോഴാണ് ഷഹാനക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ശനിയാഴ്‌ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. പേരാമ്പ്ര ദാറു നുജൂം കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസസിലെ സൈക്കോളജി വിഭാഗം അധ്യാപികയാണ് മരിച്ച ഷഹാന.
Read also: സിബിഐ എന്നുമുതലാണ് മുഖ്യമന്ത്രിക്ക് വിശ്വസ്‌തരായത്; മുല്ലപ്പള്ളി രാമചന്ദ്രൻ