തിരുവനന്തപുരം: സമരം ചെയ്യുന്നവരുടെ ആവശ്യങ്ങളെ സംസ്ഥാന സര്‍ക്കാര്‍ നിരാകരിക്കുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരം ചെയ്യുന്നവരുമായി ആശയവിനിമയത്തിന് സര്‍ക്കാര്‍ തയാറാകുന്നില്ല. സമരം ചെയ്യുന്നവരെ അപമാനിച്ചാല്‍ സമരം പൊളിയുമെന്ന് കരുതരുതെന്നും ഉമ്മന്‍ ചാണ്ടി. കേരളത്തിലെ സമരം ചെയ്യുന്ന യുവാക്കളോട് മുഖ്യമന്ത്രി മറുപടി പറയണം.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പകരം ലിസ്റ്റില്ലെങ്കില്‍ പഴയ റാങ്ക് ലിസ്റ്റ് നീട്ടിയിരുന്നു. ഇപ്പോൾ നടക്കുന്നത് ക്രൂരതയാണ്. 49 ലിസ്റ്റുകളിൽ പിഎസ്സിയില് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാണിച്ചു. 880 പേര്‍ക്ക് നിയമപ്രകാരം ജോലി ലഭിക്കേണ്ടതാണെന്നും അദ്ദേഹം ആരോപിച്ചു. യുവാക്കളുടെ ഭാവി തല്ലിത്തകര്‍ക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ ലിസ്റ്റ് റദ്ദാക്കിയതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Read Also: ‘മെട്രോമാൻ’ ഇ ശ്രീധരൻ ബിജെപിയിലേക്ക്; പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്ന് പ്രതികരണം