പാകിസ്‌ഥാനിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്‌ത രണ്ട് പേർക്ക് വധശിക്ഷ

By Desk Reporter, Malabar News
gangrape-in-Pakistan
Ajwa Travels

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്‌ത രണ്ട് പ്രതികൾക്ക് വധശിക്ഷ വിധിച്ച് ലാഹോർ കോടതി. ആബിദ് മാൽഹി, ഷഫ്‌കത്ത് ഹുസൈൻ എന്നിവരെയാണ് കൂട്ടബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, കവർച്ച, ഭീകരവാദം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷക്ക് വിധിച്ചത്.

2020 സെപ്റ്റംബറിൽ ആണ് സംഭവം. കിഴക്കൻ പ്രവിശ്യയിലെ ഒരു ഹൈവേക്ക് സമീപമാണ് യുവതി പീഡനത്തിന് ഇരയായത്. രണ്ട് മക്കളുമായി കാറിൽ പോകുകയായിരുന്ന യുവതി ഇന്ധനം തീർന്നതോടെ വഴിയിൽ കുടുങ്ങി. ഇതുവഴി പോകുകയായിരുന്ന പ്രതികൾ സഹായിക്കാമെന്ന് വാഗ്‌ദാനം നൽകി യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കുക ആയിരുന്നു.

ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിലും ജഡ്‌ജിയുടെ മുന്നിൽ മൊഴി രേഖപ്പെടുത്തുന്നതിന് ഇടയിലും ഇരയായ യുവതി പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് വലിയ രീതിലിയുള്ള പ്രതിഷേധമാണ് പാകിസ്‌ഥാനിൽ അരങ്ങേറിയത്.

ഇത്തരം കേസുകളിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് നിയമ നിർമാണം നടത്തണമെന്നും സ്‌ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി കൂടുതൽ നടപടികൾ കൈക്കൊള്ളണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.

കറാച്ചി ആസ്‌ഥാനമായുള്ള ‘വാർ എഗെയിൻസ്‌റ്റ് റേപ്പ്’ ഗ്രൂപ്പിന്റെ കണക്കനുസരിച്ച് ലൈംഗിക പീഡന- ബലാൽസംഗ കേസുകളിൽ മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണ് പാകിസ്‌ഥാനിൽ ശിക്ഷിക്കപ്പെടുന്നത്.

Also Read:  ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്‌’ സൂചിക; 20 സംസ്‌ഥാനങ്ങൾ പരിഷ്‌കാരങ്ങൾ നടപ്പിലാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE