തിരുവനന്തപുരം : നേമം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി ദേശീയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ച സാഹചര്യത്തിലാണ് പ്രചാരണ പരിപാടി റദ്ദാക്കിയത്. പ്രിയങ്കക്ക് പകരം രാഹുൽ ഗാന്ധിയെ മണ്ഡലത്തിൽ എത്തിക്കാനുള്ള നടപടികൾ സംസ്ഥാന നേതൃത്വം ആരംഭിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ഡലമാണ് നേമം. വലിയ പ്രാധാന്യത്തോടെയാണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥിയെ രംഗത്തിറക്കിയത്. പക്ഷേ പ്രചാരണത്തിനായി സംസ്ഥാന, ദേശീയ തലത്തിലെ മുതിർന്ന നേതാക്കൾ ആരും തന്നെ നേമം മണ്ഡലത്തിൽ എത്തുന്നില്ലെന്ന പരാതി യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി നേമത്ത് പ്രചാരണത്തിനായി എത്തുമെന്ന് നേതൃത്വം വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് പ്രിയങ്ക ഗാന്ധി ആദ്യം എത്തിയെങ്കിലും നേമം മണ്ഡലത്തിൽ എത്തിയിരുന്നില്ല. ഇതിന് പിന്നാലെ കെ മുരളീധരന് നേരിട്ട് കണ്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നാളെ നേമത്ത് പ്രചാരണത്തിന് എത്താമെന്ന് പ്രിയങ്കാ ഗാന്ധി അറിയിച്ചത്. എന്നാല്‍ കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ച സാഹചര്യത്തിൽ നേമത്തെ പ്രചാരണം വീണ്ടും റദ്ദാക്കിയിരിക്കുകയാണ്.
Read also : നിർബന്ധിത മതം മാറ്റം തടയാൻ ഗുജറാത്ത്; ഭേദഗതി ബിൽ പാസാക്കി