കണ്ണൂർ: പാനൂരിലെ മന്‍സൂറിന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് അക്രമം നടത്തിയെന്നാണ് റിപ്പോര്‍ട്. ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു.
രക്തം വാര്‍ന്നായിരുന്നു മന്‍സൂറിന്റെ മരണം. കുറ്റകൃത്യത്തില്‍ 11 പേര് പങ്കെടുത്തു. കേസിലെ പ്രതി കെകെ ഷിനോസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തലശ്ശേരി ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.
അതേസമയം മന്‍സൂറിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ആര് ഇളങ്കോ അറിയിച്ചു.
15 അംഗ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. കേസിലെ പ്രതികളായ 11 പേരെ തിരിച്ചറിഞ്ഞതായും കമ്മീഷണര്‍ അറിയിച്ചു. കേസിന്റെ ഗതി തിരിച്ചുവിടുന്ന തരത്തില്‍ വീണ്ടും അക്രമം ഉണ്ടാക്കരുതെന്നും പോലീസ് കമ്മീഷണര്‍ അഭ്യർഥിച്ചു.
Read Also: തിരഞ്ഞെടുപ്പ് ചട്ടലംഘനം; മുഖ്യമന്ത്രിക്ക് എതിരെ പരാതി നൽകി