ചെന്നൈ : സംസ്‌ഥാനത്ത് ഒരു വിദ്യാർഥിക്ക് പോലും ഓൺലൈൻ പരീക്ഷ എഴുതാതെ സ്‌ഥാനക്കയറ്റം നൽകില്ലെന്ന നിലപാട് വ്യക്‌തമാക്കി തമിഴ്‌നാട് സർക്കാർ. പരീക്ഷ സംബന്ധിച്ച ഹരജി പരിഗണിച്ച സാഹചര്യത്തിൽ ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ ഉണ്ടാകില്ലെന്ന നിലപാടാണ് സർക്കാർ ആദ്യം സ്വീകരിച്ചത്. കഴിഞ്ഞ ഓഗസ്‌റ്റിലാണ് അവസാന സെമസ്‌റ്റർ ഒഴികെയുള്ള കോളജ് പരീക്ഷകൾ റദ്ദാക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇതിനെതിരെ ഹൈക്കോടതിയിൽ അണ്ണാ സർവകലാശാല മുൻ വൈസ് ചാൻസലർ ഇ ബാലഗുരുസ്വാമി, അഭിഭാഷകൻ രാംകുമാർ ആദിത്യ എന്നിവർ ഹരജി സമർപ്പിച്ചിരുന്നു.
ഹരജി പരിഗണിച്ച ഹൈക്കോടതി പരീക്ഷകൾ റദ്ദാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാട് വ്യക്‌തമാക്കി. ഇതിനെ തുടർന്നാണ് വിദ്യാർഥികൾക്ക് ഓൺലൈൻ പരീക്ഷ നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.
Read also : മകളെ ബലാൽസംഗം ചെയ്‌തു; പ്രതിയുടെ വീട്ടിൽ കയറി 6 പേരെ കൊന്ന് പിതാവ്