ആലപ്പുഴ: മന്ത്രി ജി സുധാകരന് എതിരെ മുൻ പേഴ്‌സണൽ സ്‌റ്റാഫിന്റെ ഭാര്യ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. അതേസമയം, പരാതിക്കാരിയുടെ ഭർത്താവിന് എതിരെ പാർട്ടി നടപടി സ്വീകരിക്കരുതെന്ന് ഇന്നലെ നടന്ന യോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു. തന്റെ സ്‌ത്രീത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ മന്ത്രി പ്രസ്‌താവന നടത്തിയെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. പരാതിയിൽ കേസെടുക്കാൻ അമ്പലപ്പുഴ പോലീസ് നിയമോപദേശം തേടി.
പ്രശ്‌നം ചർച്ച ചെയ്യാനായി ഇന്നലെ ലോക്കൽ കമ്മിറ്റി യോഗം ചേർന്നിരുന്നു. പരാതിക്കാരിയുടെ ഭർത്താവും യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രശ്‌നം പരിഹരിക്കാൻ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ലോക്കൽ കമ്മിറ്റി അംഗം ഇ രാജീവൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ നാസർ, സെക്രട്ടറിയേറ്റ് അംഗം കെ പ്രസാദ്, ജില്ലാ കമ്മിറ്റി അംഗം എച്ച് സലാം, ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ എന്നിവരും പങ്കെടുത്തു.
Read also: മുല്ലപ്പെരിയാർ; പുതിയ അണക്കെട്ട് നിർമാണത്തിന് എതിരെ തമിഴ്‌നാട്