ഫോർമലിൻ കലർത്തിയ മൽസ്യവിൽപ്പന; കൊല്ലൻപിടിയിൽ 300 കിലോ പിടിച്ചെടുത്തു

By Team Member, Malabar News
malappuram news
Representational image
Ajwa Travels

മലപ്പുറം : ജില്ലയിൽ മായം കലർന്ന മൽസ്യങ്ങളുടെ വിൽപ്പന രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം മലപ്പുറം പൊന്നാനി കൊല്ലൻപിടിയിലെ ചില്ലറ വിൽപന കേന്ദ്രത്തിൽ നിന്ന് പിടികൂടിയത് മായം ചേർത്ത 300 കിലോഗ്രാം മൽസ്യമാണ്. ഇവിടെ ഭക്ഷ്യ സുരക്ഷാ വകുപ്പും, നഗരസഭാ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

കൊല്ലൻപിടിയിലെ 3 സ്‌റ്റാളുകളിൽ നിന്ന് മാത്രമാണ് ഫോർമലിൻ കലർത്തിയ 300 കിലോ മൽസ്യവും പിടിച്ചെടുത്തത്. സമീപ ജില്ലകളിൽ നിന്നും ഇതര സംസ്‌ഥാനങ്ങളിൽ നിന്നും തീരദേശത്തേക്ക് മൽസ്യമെത്തുന്നുണ്ട്. ഇവ പൊന്നാനി ഹാർബറിൽ നിന്നു കൊണ്ടുവരുന്ന പുതിയ മൽസ്യത്തിനൊപ്പം ഇടകലർത്തിയാണ് വിൽപന നടത്തുന്നത്.

മത്തി, കണവ, ഏട്ട, ആവോലി, തളയാൻ, ഒമാൻ മത്തി തുടങ്ങിയ മൽസ്യങ്ങളാണ് മായം ചേർത്ത് വിൽപന നടത്തിയത്. പിടിച്ചെടുത്ത മുഴുവൻ മൽസ്യവും നശിപ്പിച്ചു. കൂടാതെ പൊന്നാനി ഹാർബറിൽ നിന്നുള്ള മൽസ്യമാണെന്ന വ്യാജേന മായം കലർത്തിയ മൽസ്യം ഇവിടെ വ്യാപകമായി വിൽപ്പന നടത്തുന്നുണ്ടെന്ന് മൽസ്യ തൊഴിലാളികളും പരാതിപ്പെട്ടിരുന്നു.

Read also : കോവിഡ് ചട്ടലംഘനം; പരിശോധനക്ക് ജില്ലയിൽ 100 സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE