പാലക്കാട്: കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ബൈക്ക് യാത്രക്കാര്‍ മരണപ്പെട്ട സംഭവത്തില്‍ ബസ് ഡ്രൈവറെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്‌തു. വടക്കഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ സിഎല്‍ ഔസേപ്പിനെയാണ് സിഎംഡി സസ്‌പെന്‍ഡ് ചെയ്‌തത്.
ഈ മാസം 7ന് പാലക്കാട് നിന്നും വടക്കാഞ്ചേരിയിലേക്ക് സര്‍വ്വീസ് നടത്തിയ ബസാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്ആര്‍ടിസി ബസ് ബൈക്ക് യാത്രക്കാരെ മറികടക്കാന്‍ ശ്രമിച്ചതോടെ ബസ് തട്ടി യുവാക്കള്‍ മരണപ്പെടുകയായിരുന്നു.
കാവശ്ശേരി ഈടുവെടിയാൽ ഷീജാ നിവാസിൽ മോഹനന്റെ മകൻ ആദർശ് (23), കാഞ്ഞങ്ങാട് മാവുങ്കാൽ ഉദയംകുന്നിലെ കെ തമ്പാന്റെ മകൻ കെ സാബിത്ത് (26) എന്നിവരാണ് ലോറിക്കും കെഎസ്ആർടിസി ബസിനും ഇടയിൽ കുടുങ്ങി മരിച്ചത്.
അമിതവേഗത്തിൽ സഞ്ചരിച്ച ബൈക്ക് ലോറിയെ മറികടക്കുന്നതിനിടയിലാണ് അപകടം നടന്നതെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. എന്നാൽ അപകടവുമായി ബന്ധപ്പെട്ടുള്ള വീഡിയോ ബസിന്റെ പിറകിലായി സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്ബോര്‍ഡില്‍ പതിയുകയും വിവരം ന്യൂസ് ചാനലുകളിലും, സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുകയും ചെയ്‌തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്ക് യാത്രക്കാരെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തുകയായിരുന്നു.
Most Read: ഹിജാബ് വിവാദത്തിൽ ഇടക്കാല ഉത്തരവ്; വിധി വരുംവരെ കോളേജുകളില്‍ മതപരമായ വേഷം ധരിക്കരുത്