ന്യൂഡെൽഹി : കർഷക സമരത്തിനോട് അനുബന്ധിച്ച് റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷത്തിൽ പഞ്ചാബി നടൻ ദീപ് സിദ്ദു വീണ്ടും അറസ്‌റ്റിൽ. സംഘർഷവുമായി ബന്ധപ്പെട്ട പ്രധാന കേസിൽ ജാമ്യം ലഭിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് ദീപ് സിദ്ദു വീണ്ടും അറസ്‌റ്റിലാകുന്നത്. ചെങ്കോട്ട സംഘര്‍ഷത്തില്‍ പുരാവസ്‌തു വകുപ്പ് നല്‍കിയ പരാതിയിലാണ് ഡെല്‍ഹി ക്രൈം ബ്രാഞ്ച് നിലവിൽ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
ചെങ്കോട്ടയിലെ സംഘർഷവുമായി ബന്ധപ്പെട്ട പ്രധാന കേസിൽ ഇന്ന് രാവിലെയാണ് ഡെൽഹി അഡീഷണൽ സെഷൻസ് കോടതി ദീപ് സിദ്ദുവിന് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കെട്ടിവെക്കണം, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അതിന് പിന്നാലെയാണ് പുരാവസ്‌തു വകുപ്പ് നൽകിയ കേസിനെ തുടർന്ന് അദ്ദേഹത്തെ വീണ്ടും അറസ്‌റ്റ് ചെയ്‌തത്.
റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് കർഷകർ നടത്തിയ ട്രാക്‌ടർ റാലിക്ക് പിന്നാലെയാണ് ചെങ്കോട്ടയിൽ ഒരു സംഘം അതിക്രമിച്ചു കയറിയതും, തുടർന്ന് സംഘർഷം ഉണ്ടായതും. ഇതിന് പിന്നിലെ മുഖ്യ സൂത്രധാരൻ ദീപ് സിദ്ദു ആണെന്നാണ് ഡെൽഹി പോലീസ് ആരോപിക്കുന്നത്.
Read also : മുഖ്യമന്ത്രി പിണറായി വിജയൻ മരണത്തിന്റെ വ്യാപാരി; കെ സുധാകരൻ