തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്ന് മുതൽ പുനഃരാരംഭിക്കും. കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കേണ്ടതിനാല്‍ വിചാരണ ഇതുവരെ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചതിന് പിന്നാലെയാണ് ഇന്ന് കേസ് വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചത്. നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നതിനൊപ്പം തന്നെ കേസിലെ 2 പ്രതികളുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.
പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്‌തമായി തന്നെ എതിര്‍ക്കും. കൂടാതെ എത്ര നാള്‍ കൂടി വിചാരണ തുടരണമെന്ന കാര്യത്തിലും പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ നിലപാട് അറിയിക്കും.
6 മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ കേസില്‍ നിരവധി ആളുകളുടെ വിചാരണ പൂര്‍ത്തിയാക്കേണ്ടതിനാല്‍ വിചാരണ നടപടികള്‍ നീണ്ടുപോയേക്കാം. അതിനാല്‍ ഇത് സംബന്ധിച്ച തീരുമാനവും പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ അറിയിക്കും.
Read also : ജനാധിപത്യത്തിന് ഭീഷണി; ട്രംപിനെ നീക്കാൻ പ്രമേയം; ഇംപീച്മെന്റ് നടപടികളുമായി സ്‌പീക്കർ