ജനാധിപത്യത്തിന് ഭീഷണി; ട്രംപിനെ നീക്കാൻ പ്രമേയം; ഇംപീച്മെന്റ് നടപടികളുമായി സ്‌പീക്കർ

By News Desk, Malabar News
Donald Trump Impeachment
Donald Trump
Ajwa Travels

വാഷിങ്ടൺ: അക്രമത്തിന് ആഹ്വാനം ചെയ്‌തതിന്റെ പേരിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ ഇംപീച്മെന്റ് നടപടികൾ പുരോഗമിക്കുന്നു. ട്രംപിനെ പുറത്താക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് യുഎസ് പ്രതിനിധി സഭാ സ്‌പീക്കർ നാൻസി പെലോസി പറഞ്ഞു. യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ പ്രക്ഷോഭത്തിന് പിന്നാലെയാണ് സ്‌പീക്കറുടെ പ്രതികരണം.

അമേരിക്കൻ ഭരണഘടനയുടെ 25ആം ഭേദഗതി പ്രകാരം അധികാരത്തിൽ തുടരാൻ ട്രംപ് അർഹനല്ലെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്ന പ്രമേയം തിങ്കളാഴ്‌ച ജനപ്രതിനിധി സഭയിൽ അവതരിപ്പിക്കുമെന്ന് മുതിർന്ന ഡെമോക്രാറ്റ് നേതാവ് കൂടിയായ നാൻസി പറഞ്ഞു. ഇംപീച്മെന്റ് നടപടികൾക്ക് കാലാതാമസം വരുമെന്നതിനാലാണ് പ്രമേയം അവതരിപ്പിക്കുന്നത്.

വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ് നടപടി അംഗീകരിച്ചില്ലെങ്കിൽ ഇംപീച്മെന്റ് നിയമ നിർമാണവുമായി മുന്നോട്ട് പോകുമെന്നും സ്‌പീക്കർ പറഞ്ഞു. അതേസമയം, നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡൻ അധികാരത്തിൽ 100 ദിവസം പൂർത്തിയാക്കിയ ശേഷം മാത്രമേ സെനറ്റിൽ ട്രംപിനെതിരെ കുറ്റവിചാരണ തുടങ്ങുകയുള്ളൂ. ബൈഡന്റെ സത്യപ്രതിജ്‌ഞയോട് അനുബന്ധിച്ച് വാഷിങ്‌ടണിൽ കനത്ത സുരക്ഷ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. 20ആം തീയതിയാണ് സത്യപ്രതിജ്‌ഞ.

‘ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ നാം അടിയന്തരമായി പ്രവർത്തിക്കണം. കാരണം ട്രംപ് ഇവ രണ്ടിനും ഭീഷണിയാണ്’- സ്‌പീക്കർ നാൻസി പറയുന്നു. മുൻപ് യുക്രൈൻ വിവാദവുമായി ബന്ധപ്പെട്ട് 2019ൽ ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച് ചെയ്‌തിരുന്നു. എന്നാൽ, സെനറ്റിൽ റിപ്പബ്ളിക്കൻ അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ളതിനാൽ കുറ്റവിമുക്‌തൻ ആക്കുകയായിരുന്നു.

Also Read: കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവരെ നീക്കം ചെയ്യണം; ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE