കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവരെ നീക്കം ചെയ്യണം; ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

By Team Member, Malabar News
farmers protest
Representational image
Ajwa Travels

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ഡെല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. സമരക്കാരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ക്കൊപ്പം തന്നെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളും എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്‌ഥ സമിതിയെ നിയോഗിക്കാമെന്ന് കോടതി നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. ചര്‍ച്ചകളുടെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രം സമര്‍പ്പിക്കുന്നതിന് പിന്നാലെ ഈക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. അതേസമയം തന്നെ 15ആം തീയതി വീണ്ടും ചര്‍ച്ച നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ ഹരജികള്‍ നീട്ടി വെക്കാനുള്ള സാധ്യതയുമുണ്ട്.

കഴിഞ്ഞ ദിവസം സിംഗുവില്‍ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ യോഗത്തിലാണ് കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ച തുടരാന്‍ തയ്യാറാണെന്ന കാര്യം കര്‍ഷകര്‍ തീരുമാനിച്ചത്. കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ നിന്നും പിന്‍മാറില്ലെന്നും, 15ആം തീയതി നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കി. അതിന് മുന്നോടിയായി തന്നെ ജനുവരി 13ന് കാര്‍ഷിക ബില്ലുകള്‍ കത്തിച്ച് പ്രതിഷേധം ശക്‌തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കി. ഒപ്പം തന്നെ ജനുവരി 18ആം തീയതി വനിതാ കര്‍ഷകരെ ഉള്‍പ്പെടുത്തി മഹിളാ കിസാന്‍ ദിനമായി ആചരിക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

Read also : നെല്ല് സംഭരിക്കാൻ കർഷകരുമായി കരാറുണ്ടാക്കി റിലയൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE