ഒഡീഷയിലെ 40 മെഗാവാട്ട് സോളാർ പദ്ധതി ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്‌

By Staff Reporter, Malabar News
adani-energy
Ajwa Travels

കട്ടക്ക്: രാജ്യത്തെ സൗരോര്‍ജ മേഖലയില്‍ കൂടുതൽ നിക്ഷേപവുമായി അദാനി റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ്. എസല്‍ ഗ്രീന്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള ഒഡീഷയിലെ 40 മെഗവാട്ടിന്റെ സോളാര്‍ പദ്ധതിയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. 219 കോടി രൂപയുടെ ഇടപാടാണ് ഇത്.

അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ (എജിഇഎല്‍) കീഴിലുള്ള സബ്‌സിഡയറി സ്‌ഥാപനമാണ് അദാനി റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ്‌. ഇന്ത്യന്‍ സോളാര്‍ എനര്‍ജി കോര്‍പറേഷനുമായി ദീര്‍ഘകാല കരാറുള്ള പദ്ധതിയാണ് ഒഡീഷയിലേത്. 22 വര്‍ഷത്തെ കരാറാണ് ഈ പദ്ധതിക്ക് ഇന്ത്യന്‍ സോളാര്‍ എനര്‍ജി കോര്‍പറേഷനുമായി നിലവിലുള്ളത്.

കരാര്‍ പ്രകാരം യൂണിറ്റിന് 4.235 രൂപക്കാണ് ഒഡീഷയിലെ പ്ളാന്റില്‍ നിന്ന് കോര്‍പറേഷന്‍ വൈദ്യുതി വാങ്ങുന്നത്. ഈ ഏറ്റെടുക്കലോടെ എജിഇഎല്ലിന് കീഴിലുള്ള പദ്ധതികളുടെ ആകെ ശേഷി 19.8 ജിഗാവാട്ട് ആയി ഉയരും. ഇതില്‍ 5.4 ജിഗാവാട്ടിന്റെ പദ്ധതികളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 5.7 ജിഗാവാട്ടിന്റെ പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 8.7 ജിഗാവാട്ടിന്റെ പദ്ധതികള്‍ ഇനിയും ആരംഭിച്ചിട്ടില്ല.

അടുത്ത പത്ത് വർഷം കൊണ്ട് രാജ്യത്തെ ഗ്രീൻ എനർജി രംഗത്ത് 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കൂടുതൽ ഏറ്റെടുക്കൽ നടപടികളിലേക്ക് കമ്പനി തിരിയുന്നത്. പുനരുൽപാദിപ്പിക്കാവുന്ന സ്രോതസുകളിൽ നിന്നുള്ള ഊർജോൽപാദനം, ആവശ്യമായ ഘടകങ്ങളുടെ നിർമാണം, ഊർജ വിതരണം, ഹൈഡ്രജൻ ഉൽപാദനം എന്നീ മേഖലകളിലാകും നിക്ഷേപം.

Read Also: ശ്രീവല്ലിയായി രശ്‌മിക മന്ദാന; ‘പുഷ്‌പ’യിലെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE