ഇപിക്കെതിരായ അന്വേഷണം വിഷയം പഠിച്ച ശേഷം; നടപടി ഇപ്പോൾ ഇല്ല

റിസോർട്ടിലെ മാനേജ്‌മെന്റ് പടപ്പിണക്കങ്ങളാണ് ആരോപണത്തിന് പിന്നിലെന്നാണ് ഇപിയുടെ വാദം. മാത്രമല്ല, വ്യവസായം വരുന്നതിനുള്ള അന്തരീക്ഷം ഒരുക്കുകയും അതിനായി വ്യവസായികളെ ഒരുമിപ്പിക്കുകയുമാണ് താൻ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

By Trainee Reporter, Malabar News
Malabarnews_ep jayarajan
Ajwa Travels

തിരുവനന്തപുരം: ഇപി ജയരാജന്റെ സാമ്പത്തിക ആരോപണം മുഖ്യവിഷയമാക്കി കൊണ്ടുള്ള സിപിഎമ്മിന്റെ നിർണായക സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം നടന്നു. ഇപിക്കെതിരെ ഇപ്പോൾ അന്വേഷണം വേണ്ടെന്ന് യോഗത്തിൽ തീരുമാനമായി. ചർച്ചക്ക് ശേഷം വിവാദങ്ങളോടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഇപി ജയരാജൻ പ്രതികരിച്ചില്ല. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ഹാപ്പി ന്യൂ എയർ എന്നുമാത്രം ഇപി ജയരാജൻ പറഞ്ഞു.

വിഷയത്തിൽ വലിയ വിമർശനങ്ങളാണ് സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ഉയർന്നത്. ആരോപണത്തിൽ തന്റെ ഭാഗം ഇപി ജയരാജൻ വിശദീകരിച്ചെന്നാണ് സൂചന. ആരോപണം ഉന്നയിച്ച് പി ജയരാജൻ പാർട്ടിക്ക് ആരോപണം എഴുതി നൽകിയോ എന്നതിലും വ്യക്‌തതയില്ല.

ഇതോടെ, തൽക്കാലം വിവാദ വിഷയത്തിൽ അന്വേഷണം വേണ്ടെന്ന നിലപാടാണ് യോഗം സ്വീകരിച്ചത്. വിവരശേഖരണം നടത്തി സംഭവം പഠിച്ച ശേഷം അന്വേഷണത്തിലേക്ക് പോയാൽ മതി. എൽഡിഎഫ് കൺവീനറും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ആയ ഇപിയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന നടപടി ഇപ്പോൾ വേണ്ടെന്നും സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

റിസോർട്ടിലെ മാനേജ്‌മെന്റ് പടപ്പിണക്കങ്ങളാണ് ആരോപണത്തിന് പിന്നിലെന്നാണ് ഇപിയുടെ വാദം. മാത്രമല്ല, വ്യവസായം വരുന്നതിനുള്ള അന്തരീക്ഷം ഒരുക്കുകയും അതിനായി വ്യവസായികളെ ഒരുമിപ്പിക്കുകയുമാണ് താൻ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ കേന്ദ്ര നേതൃത്വം ഇടപെട്ടിരുന്നില്ല. ജനുവരിയിൽ ചേരുന്ന കേന്ദ്രക്കമ്മിറ്റി വിഷയം പരിഗണിച്ചേക്കും.

അതേസമയം, ഇപി ജയരാജനെതിരായ ആരോപണങ്ങൾ ഗുരുതരാമെന്ന് കോൺഗ്രസ് നേതാവ് എംഎം ഹസൻ പ്രതികരിച്ചു. ഹൈക്കോടതി നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും എംഎം ഹസൻ കൊച്ചിയിൽ ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി, ജനുവരി നാലിന് എല്ലാ പഞ്ചായത്തുകളിലും പന്തം കൊളുത്തി പ്രതിഷേധം നടത്തും. ജനുവരി പത്തിന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

Most Read: മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളും; അമ്മയെ അനുസ്‌മരിച്ച് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE