തിരുവനന്തപുരം: ആക്രമണം കോൺഗ്രസിന്റെ രീതിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്നലെ നടന്ന ആക്രമണം കോൺഗ്രസോ യുഡിഎഫോ അറിഞ്ഞല്ല. കോൺഗ്രസ് പ്രവർത്തകരോ യുഡിഎഫ് പ്രവർത്തകരോ ഇത് ചെയ്യില്ലെന്നും വിഡി സതീശൻ പറഞ്ഞു. സർക്കാർ പ്രതിരോധത്തിലായ സമയത്ത് അതിൽ നിന്ന് ശ്രദ്ധ തിരിക്കാനായി നടത്തിയ ആക്രമണമാണിതെന്ന് വിഡി സതീശൻ ആരോപിച്ചു.
കോൺഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് പറഞ്ഞ ഇപി ജയരാജൻ എന്തടിസ്‌ഥാനത്തിലാണ് ഈ പ്രസ്‌താവന നടത്തിയതെന്ന് വ്യക്‌തമാക്കണം. എന്ത് തെളിവാണ് ഇപി ജയരാജന്റെ പക്കലുള്ളത്. പോലീസ് അന്വേഷിച്ച് സത്യം കണ്ടുപിടിക്കട്ടെ. സിസിടിവി ദൃശ്യങ്ങൾ വ്യക്‌തമല്ല. അക്രമത്തിന് പിന്നിൽ കോൺഗ്രസാണെന്ന് തീരുമാനിക്കുന്നത് ശരിയല്ല. രാഹുൽ വരുന്ന സമയത്ത് കോൺഗ്രസ് അക്രമം നടത്തുമെന്ന് പറയുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്.
കേരളത്തിലെ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യരുതെന്നും സതീശന്‍ പറഞ്ഞു. സർക്കാരിനെ വരിഞ്ഞുമുറുക്കി പ്രതിരോധത്തിലാക്കിയ പ്രതിപക്ഷത്തിന് ബോബേറ് നടത്തി അക്രമം ഉണ്ടാക്കേണ്ട സാഹചര്യം ഇല്ല. പോലീസ് അന്വേഷണത്തിൽ എല്ലാം തെളിയട്ടെ. സത്യസന്ധരായ പോലീസ് ഉദ്യോഗസ്‌ഥർ കൃത്യമായി അന്വേഷിച്ച് സത്യം കണ്ടെത്തട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Read Also: ഗൂഢാലോചന കേസ്; സ്വപ്‌ന സുരേഷിന്റെ മുൻകൂർ ജാമ്യഹരജി ഇന്ന് പരിഗണിക്കും