ന്യൂഡെൽഹി: പെട്രോളിനും ഡീസലിനും കാർഷിക അടിസ്‌ഥാന സൗകര്യ സെസ് ഏർപ്പെടുത്തി. പെട്രോൾ ലിറ്ററിന് 2.5 രൂപയും ഡീസൽ ലിറ്ററിന് 4 രൂപയുമാണ് സെസ് ഈടാക്കുക. കേന്ദ്ര ബജറ്റിലാണ് നിർദേശം. അതേസമയം, നിലവിലെ എക്‌സൈസ് ഡ്യൂട്ടി കുറഞ്ഞതിനാൽ വില കൂടില്ലെന്നാണ് സൂചന.
മദ്യത്തിന് 100 ശതമാനവും ക്രൂഡ് പാം ഓയിലിന് 17.5 ശതമാനവും സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. സ്വർണം, വെള്ളി കട്ടികൾക്ക് 2.5 ശതമാനവും പരുത്തി, യൂറിയ അടക്കമുള്ള നിർദിഷ്‌ട വളം എന്നിവക്ക് 5 ശതമാനവും സെസ് ഏർപ്പെടുത്തി. സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവക്ക് 20 ശതമാനവും, ആപ്പിളിന് 35 ശതമാനവും സെസ് ഈടാക്കും. എന്നാൽ, കസ്‌റ്റംസ് ഡ്യൂട്ടി കുറച്ചതിനാൽ ഇതിൽ ഭൂരിപക്ഷത്തിനും ഏർപ്പെടുത്തിയിരിക്കുന്ന സെസ് ഉപഭോക്‌താവിനെ നേരിട്ട് ബാധിക്കില്ലെന്നാണ് സർക്കാർ വിശദീകരണം.
Read also: വാഹനങ്ങൾ പൊളിച്ചു നീക്കാനുള്ള നയത്തിന് അടിവരയിട്ട് കേന്ദ്ര ബജറ്റ്