കണ്ണൂർ: സംസ്‌കരിച്ച മൃതദേഹങ്ങളുടെ അവശിഷ്‌ടങ്ങളും ചാരവും തള്ളിയെന്ന ആരോപണത്തെ തുടർന്ന് പയ്യാമ്പലം ബീച്ച് ഐആർപിസി പ്രതിനിധികളും കോർപറേഷൻ എൽഡിഎഫ് കൗൺസിലർമാരും സന്ദർശിച്ചു. ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ, ഐആർപിസി ചെയർമാൻ പിഎം സാജിദ്, കോർപറേഷൻ സിപിഎം കൗൺസിൽ പാർട്ടി ലീഡർ എൻ സുകന്യ, കൗൺസിലർമാരായ പികെ അൻവർ, ടി രവീന്ദ്രൻ, ചിത്തിര ശശിധരൻ എന്നിവരാണ് ഇന്നലെ രാവിലെ സന്ദർശിച്ചത്.
മൃതദേഹങ്ങളോട് പോലും കോർപറേഷൻ അനാദരം കാണിക്കുകയാണെന്നും ഗുരുതരമായ കുറ്റമാണ് ചെയ്‌തതെന്നും പി ജയരാജൻ ആരോപിച്ചു. മേയർ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ ലംഘനമാണ് കോർപറേഷൻ നടത്തിയിട്ടുള്ളതെന്നും ഇക്കാര്യത്തിൽ മേയർക്ക് ഒളിച്ചോടാനാകില്ലെന്നും എൻ സുകന്യ പറഞ്ഞു. ഇത് സംബന്ധിച്ച് ശക്‌തമായ പ്രതിഷേധം ഉയർത്തുമെന്നും സുകന്യ മുന്നറിയിപ്പ് നൽകി.
Also Read: ഏലംകുളത്ത് പെൺകുട്ടി കുത്തേറ്റ് മരിച്ചു; പ്രണയാഭ്യർഥന നിരസിച്ചത് കാരണമെന്ന് സൂചന