‘വിവാദ വില്‍പ്പനയാണോ തൊഴില്‍’; തന്റെ വാക്കുകള്‍ വളച്ചൊടിച്ചതിന് എതിരെ അമല പോള്‍

By News Desk, Malabar News
Ajwa Travels

കൊച്ചി: ഹത്രസ് സംഭവത്തില്‍ പ്രതിഷേധിച്ച് പങ്കുവെച്ച പ്രതികരണം ഓണ്‍ലൈന്‍ മാദ്ധ്യമം വളച്ചൊടിച്ചെന്ന് ആരോപിച്ച് നടി അമല പോള്‍. തന്റെ പ്രതികരണം യോഗി ആദിത്യനാഥിനെ ന്യായീകരിക്കുക ആണെന്ന തരത്തില്‍ വളച്ചൊടിച്ചുവെന്നാണ് അമല ആരോപിക്കുന്നത്.

തന്റെ സുഹൃത്ത് കുറിച്ച വാക്കുകള്‍ താന്‍ പങ്ക് വെക്കുകയായിരുന്നു. എന്നാല്‍ ഇത് മനോരമ ന്യൂസ് ഡോട്ട് കോം വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്‌ത്‌ വിവാദം ആക്കിമാറ്റി എന്നാണ് നടിയുടെ ആരോപണം. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടിയെ ന്യായീകരിച്ചും പോലീസിന് ക്ലീന്‍ ചീറ്റ് നല്‍കുന്നതുമാണ് നടിയുടെ പ്രതികരണം എന്ന തരത്തിലായിരുന്നു മനോരമ ന്യൂസ് വാര്‍ത്ത പങ്ക് വെച്ചിരുന്നത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌ത മനോരമ ന്യൂസിനെതിരെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ നടി തുറന്നടിച്ചു.

Also Read: ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍ 7 മുതല്‍; ഇന്ത്യയില്‍ നിന്നും രണ്ട് ചിത്രങ്ങള്‍

‘യോഗി ആദിത്യനാഥോ ജാതി വ്യവസ്ഥയോ അല്ല അവളുടെ കൊലയ്‌ക്ക് പിന്നില്‍, നിശബ്‌ദരായ നമ്മളാണ്’ എന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പോലീസിനേയും ന്യായീകരിക്കുകയാണ് അമല എന്നായിരുന്നു പിന്നാലെ ഉയര്‍ന്ന ആരോപണം. ഇംഗ്ലീഷ് പോസ്റ്റിന്റെ പരിഭാഷ സുഹൃത്തിനെ കൊണ്ട് മലയാളത്തില്‍ പറയിച്ച് കൊണ്ടുള്ള ശബ്‌ദ രേഖയും നടി കേള്‍പ്പിച്ചു.

ഒരു പബ്ലിക്ക് ഫിഗറായതുകൊണ്ട് മാത്രം തന്റെ അഭിപ്രായത്തെ ട്വിസ്റ്റ് ചെയ്‌ത്‌ അതിന് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൂട്ടുപിടിച്ച് മനോരമ വിവാദം സൃഷ്‌ടിക്കുകയാണെന്ന് അമല പറഞ്ഞു. വിവാദ വില്‍പനയാണോ നിങ്ങളുടെ തൊഴിലെന്നും അമല ചോദിച്ചു. ‘ആളുകള്‍ മണ്ടന്‍മാരാണല്ലേ? ഇത്ര മൃഗീയമായി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ആ പെണ്‍കുട്ടിയുടെ നാവ് മുറിച്ച് മാറ്റി. ഈ നിശബ്‌ദതക്കു വേണ്ടി. ഈ നിശബ്‌ദതയാണോ നിങ്ങള്‍ എന്നോട് ചെയ്യുന്നത്’ വീഡിയോയില്‍ അമല പോള്‍ ചോദിക്കുന്നു.

 

View this post on Instagram

 

A post shared by Amala Paul (@amalapaul) on

അമല പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച വീഡിയോ.

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE