അന്നു ആന്റണിയുടെ ‘മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’; ചിത്രീകരണം ദുബായില്‍ പൂർത്തിയായി

By Siva Prasad, Special Correspondent (Film)
  • Follow author on
Annu Antony's 'Made in Caravan'; Filming completed in Dubai

ആനന്ദം സിനിമയിലൂടെ മലയാളത്തിലേക്ക് നായികയായി എത്തിയ അന്നു ആന്റണി പ്രധാന വേഷത്തിലെത്തുന്ന ‘മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’ സിനിമയുടെ ചിത്രീകരണം ദുബായില്‍ പൂർത്തിയായി.

സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്‍ജു ബാദുഷയാണ് ചിത്രം നിർമിക്കുന്നത്. നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’ കഥ, തിരക്കഥ തയാറാക്കിയത് സംവിധായകൻ തന്നെയാണ്. പ്രശസ്‌ത പ്രൊഡക്ഷൻ കൺട്രോളർ എൻഎം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

കോവിഡ് കാലത്ത് പൂർണമായും ഗള്‍ഫ് പാശ്‌ചാത്തലത്തില്‍ ചിത്രീകരിച്ച സിനിമയുടെ പ്രധാന ലൊക്കേഷനുകൾ ദുബായ്, അബുദാബി, ഫുജൈറ, റാസ് അൽ ഖൈമ എന്നിവിടങ്ങളായിരുന്നു. അന്നു ആന്റണി, പ്രിജിൽ, ആൻസൺ പോൾ, മിഥുൻ രമേഷ് തുടങ്ങിയ മലയാളിതാരങ്ങളെ കൂടാതെ അന്താരാഷ്‌ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്‌ലെ, ജെന്നിഫർ, നസ്സഹ എന്നിവരും ചിത്രത്തിൽ വേഷങ്ങൾ ചെയ്യുന്നുണ്ട്.

പ്രശസ്‌ത ഛായാഗ്രാഹകൻ ഷിജു എം ഭാസ്‌കറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റർ – വിഷ്‌ണു വേണുഗോപാൽ, മേക്കപ്പ് – നയന രാജ്, വസ്‌ത്രാലങ്കാരം – സംഗീത ആർ പണിക്കർ, ആർട്ട് – രാഹുൽ രഘുനാഥ്, പ്രോജക്‌ട് ഡിസൈനർ – പ്രജിൻ ജയപ്രകാശ്, സ്‌റ്റിൽസ്‌ – ശ്യാം മേത്യൂ, പിആർഒ – പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഓണം റിലീസായി എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

പൂർണ്ണ വായനയ്ക്ക്

Most Read: മലയാളത്തിലും ഒടിടി വിപ്ളവം; മമ്മൂട്ടിയുടെ ‘വൺ’ നെറ്റ്ഫ്ളിക്‌സിൽ എത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE