തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധി ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച യോഗം ഇന്ന് നടക്കും. യോഗത്തിൽ മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുക്കും. നിലവിൽ ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാരുടെ ഉപരോധ സമരം തുടരുകയാണ്.
എല്ലാ കെഎസ്ആർടിസി ജീവനക്കാർക്കും മെയ് മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്‌തിട്ടില്ല. ഈ സാഹചര്യത്തിൽ സമരങ്ങൾ രൂക്ഷമാകുന്നതോടെയാണ് ഗതാഗത മന്ത്രി വിളിച്ച യോഗം നടക്കുന്നത്. യോഗത്തിൽ ശമ്പള വിതരണത്തിലെ പാളിച്ചകള്‍, 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി തുടങ്ങിയ പ്രശ്‌നങ്ങള്‍ തൊഴിലാളി നേതാക്കള്‍ ഉന്നയിക്കും.
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ പണിമുടക്കിലേക്ക് അടക്കം നീങ്ങേണ്ടി വരുമെന്ന നിലപാടിലാണ് തൊഴിലാളി യൂണിയനുകൾ. നിലവിൽ സമരം സിഎംഡി ഓഫീസിന്റെ മുന്നില്‍ വരെയെത്തി. ചീഫ് ഓഫീസ് ഉപരോധിച്ചും മനുഷ്യപ്പൂട്ട് തീര്‍ത്തും യൂണിയനുകള്‍ സമരം ശക്‌തമാക്കുകയാണ്.
Read also: ടി ശിവദാസമേനോന് വിട; ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്‌കാരം