നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിപിന്‍ ലാലിനെ നാളെ കോടതിയില്‍ ഹാജരാക്കും

By Team Member, Malabar News
pocso case court order
Representational Image
Ajwa Travels

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായി ജയില്‍മോചിതനായ വിപിന്‍ ലാലിനെ കോടതിയില്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ച് വിചാരണകോടതി. വിപിന്‍ ലാലിനെ നാളെ കോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. വിചാരണ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ ജയില്‍മോചിതനാക്കിയ നടപടി ചോദ്യം ചെയ്‌തുകൊണ്ട് ദിലീപ് സമര്‍പ്പിച്ച ഹരജിയിലാണ് ഇപ്പോള്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഹരജി പരിഗണിച്ച വിചാരണകോടതി ഇന്നലെ തന്നെ വിപിന്‍ ലാലിനെ ജയില്‍മോചിതനാക്കിയ സംഭവത്തില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു. ഇന്ന് ഹരജി വീണ്ടും പരിഗണിച്ച സാഹചര്യത്തിലാണ് നാളെ തന്നെ വിപിന്‍ ലാലിനെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. ഒപ്പം തന്നെ വിപിന്‍ ലാലിനെ വിട്ടയച്ച രേഖകളുമായി ജയില്‍ സൂപ്രണ്ടും കോടതിയില്‍ നാളെ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വിചാരണ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ മാപ്പുസാക്ഷികളെ ജയില്‍ മോചിതരാക്കരുതെന്നാണ് ചട്ടം. എന്നാല്‍ ഇവിടെ ചട്ടം ലംഘിച്ച സാഹചര്യത്തില്‍ വിപിന്‍ലാലിനെ വീണ്ടും ജയിലിലേക്ക് അയക്കാനാണ് സാധ്യതയുള്ളത്. ഒപ്പം തന്നെ ജയില്‍മോചിതനാക്കിയ ജയില്‍ സൂപ്രണ്ടിനെതിരെ നടപടി എടുക്കാനും സാധ്യതയുണ്ട്. വിപിന്‍ലാലിനെ ജയില്‍മോചിതനാക്കിയത് ചൂണ്ടിക്കാട്ടി പ്രതിഭാഗം കോടതിയെ സമീപിച്ചപ്പോള്‍, വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനെ വിളിച്ചു വരുത്തി സംഭവത്തില്‍ വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്‌ഥനും ഇക്കാര്യത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിച്ച് റിപ്പോര്‍ട് സമര്‍പ്പിച്ചു.

Read also : ഓപ്പറേഷന്‍ സ്‌ക്രീന്‍; ജില്ലയില്‍ പരിശോധന തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE