അർച്ചനയുടെ മരണം; ഭർത്താവിനെ പോലീസ് വീണ്ടും കസ്‌റ്റഡിയിൽ എടുത്തു

By News Desk, Malabar News
സുരേഷ്, അർച്ചന
Ajwa Travels

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ സ്വദേശി അർച്ചനയുടെ മരണത്തിൽ ഭർത്താവ് സുരേഷിനെ പോലീസ് വീണ്ടും കസ്‌റ്റഡിയിൽ എടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, അര്‍ച്ചനയുടെ മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചു. സുരേഷിനെ അറസ്‌റ്റ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ബന്ധുക്കള്‍ വ്യക്‌തമാക്കി. കുറ്റമറ്റ രീതിയിലുള്ള അന്വേഷണം ഉറപ്പ് നല്‍കിയതിനാലാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. അര്‍ച്ചനയുടെ മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുപോയി.

തിരുവനന്തപുരം തഹസില്‍ദാർ, കോവളം എംഎല്‍എ എം വിന്‍സന്റ് എന്നിവർ നാട്ടുകാരുമായി സംസാരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി വിഴിഞ്ഞം- പള്ളിച്ചല്‍ റോഡ് നാട്ടുകാര്‍ ഉപരോധിച്ചിരുന്നു. എഫ്‌ഐആറിലെ അസ്വാഭാവികതയും നാട്ടുകാര്‍ ഉയര്‍ത്തിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം വെങ്ങാനൂരിൽ അർച്ചനയെ ഭർത്താവിന്റെ വാടക വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. മകൾ ആത്‌മഹത്യ ചെയ്യില്ലെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. അർച്ചനയുടെ ഭർത്താവ് സുരേഷ് സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. പിന്നീട് പോലീസ് ഇയാളെ പിടികൂടി വിട്ടയച്ചിരുന്നു. ശേഷം നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് വീണ്ടും ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്.

Also Read: കിരൺകുമാറിന് എതിരായ മർദ്ദന കേസ്‌; പുനഃരന്വേഷണം ആവശ്യപ്പെട്ട് വിസ്‌മയയുടെ കുടുംബം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE