കൊല്ലം: വിസ്‌മയയെ മുൻപ് കിരൺ മർദ്ദിച്ച കേസിൽ പുനഃരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിസ്‌മയയുടെ കുടുംബം. ജനുവരിയിലാണ് വിസ്‌മയയെ വീട്ടിൽവെച്ച് കിരൺ മർദ്ദിച്ചത്. സംഭവത്തിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് വിസ്‌മയയുടെ പിതാവ് ത്രിവിക്രമൻ നായർ അറിയിച്ചു. നിലമേലിലെ വീട്ടിലെത്തി വിസ്‌മയയെയും സഹോദരൻ വിജിത്തിനെയും കിരൺകുമാർ മർദ്ദിച്ച കേസാണിത്.
അന്ന് കിരണിന്റെ അച്ഛനും സഹപ്രവർത്തകരും എത്തിയാണ് കേസ് ഒത്തുതീർപ്പാക്കിയത്. ഇനി ഇത്തരത്തിൽ ഉണ്ടാകില്ലെന്ന് കിരണിൽ നിന്ന് എഴുതി വാങ്ങിയിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥർ സമ്മർദം ചെലുത്തിയെന്നും വിസ്‌മയയുടെ കുടുംബം ആരോപിച്ചു. അതേസമയം, വിസ്‌മയയുടെ മരണവുമായി ബന്ധപ്പെട്ട ആന്വേഷണത്തിൽ കുടുംബം തൃപ്‌തി പ്രകടിപ്പിച്ചു.
Read also: ദളിത് യുവാവുമായി വിവാഹം; യുപിയിൽ മുസ്‌ലിം യുവതിയുടെ തലമുണ്ഡനം ചെയ്‌തു