കിരൺകുമാറിന് എതിരായ മർദ്ദന കേസ്‌; പുനഃരന്വേഷണം ആവശ്യപ്പെട്ട് വിസ്‌മയയുടെ കുടുംബം

By Trainee Reporter, Malabar News
Vismaya death case
Ajwa Travels

കൊല്ലം: വിസ്‌മയയെ മുൻപ് കിരൺ മർദ്ദിച്ച കേസിൽ പുനഃരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിസ്‌മയയുടെ കുടുംബം. ജനുവരിയിലാണ് വിസ്‌മയയെ വീട്ടിൽവെച്ച് കിരൺ മർദ്ദിച്ചത്. സംഭവത്തിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് വിസ്‌മയയുടെ പിതാവ് ത്രിവിക്രമൻ നായർ അറിയിച്ചു. നിലമേലിലെ വീട്ടിലെത്തി വിസ്‌മയയെയും സഹോദരൻ വിജിത്തിനെയും കിരൺകുമാർ മർദ്ദിച്ച കേസാണിത്.

അന്ന് കിരണിന്റെ അച്ഛനും സഹപ്രവർത്തകരും എത്തിയാണ് കേസ് ഒത്തുതീർപ്പാക്കിയത്. ഇനി ഇത്തരത്തിൽ ഉണ്ടാകില്ലെന്ന് കിരണിൽ നിന്ന് എഴുതി വാങ്ങിയിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥർ സമ്മർദം ചെലുത്തിയെന്നും വിസ്‌മയയുടെ കുടുംബം ആരോപിച്ചു. അതേസമയം, വിസ്‌മയയുടെ മരണവുമായി ബന്ധപ്പെട്ട ആന്വേഷണത്തിൽ കുടുംബം തൃപ്‌തി പ്രകടിപ്പിച്ചു.

Read also: ദളിത് യുവാവുമായി വിവാഹം; യുപിയിൽ മുസ്‌ലിം യുവതിയുടെ തലമുണ്ഡനം ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE