ന്യൂയോർക്ക്: ഇന്ത്യ വളരുമ്പോൾ ലോകം വളരുന്നു, ഇന്ത്യ മാറുമ്പോൾ ലോകം വളരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎൻ ആസ്‌ഥാനത്ത് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യയിലെ മാറ്റം ലോകം ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് സങ്കുചിത ചിന്തയും തീവ്രവാദവും പടരുകയാണ്. ഇത് നേരിടാൻ ശാസ്‌ത്ര മൂല്യങ്ങളിൽ അധിഷ്‌ഠിതമായ പഠനം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്‌തി. 40 കോടി ജനങ്ങളെ ബാങ്കിംഗ് മേഖലയുമായി ബന്ധിപ്പിച്ചു. ഇന്ത്യ ലോകത്തെ ആദ്യ ഡിഎൻഎ വാക്‌സിൻ വികസിപ്പിച്ചു. 12 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകാൻ ഇന്ത്യ തയ്യാറാണ്. ജനാധിപത്യ മൂല്യങ്ങളിലൂന്നിയ സാങ്കേതിക വിദ്യ അനിവാര്യമാണെന്നും മോദി പറഞ്ഞു. വാക്‌സിൻ ഉൽപാദനത്തിന് ആഗോള കമ്പനികളെ സ്വാഗതം ചെയ്യുന്നു.
പാകിസ്‌ഥാന്റെ പേരെടുത്ത് പറയാതെ ‘തീവ്രവാദത്തെ ചില രാജ്യങ്ങൾ രാഷ്‌ട്രീയ’ ആയുധം ആക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ചില രാജ്യങ്ങൾ ഭീകരവാദം രാഷ്‌ട്രീയ ആയുധമാക്കുന്നു. ഭീകരവാദം പ്രോൽസാഹിപ്പിക്കുന്നവർക്കും ഇത് ഭീഷണിയായി മാറും. അഫ്‌ഗാനിസ്‌ഥാൻ ഭീകര സംഘടനകളുടെ മണ്ണാക്കി മാറ്റാനാവില്ല. അഫ്‌ഗാനിലെ സ്‌ഥിതി ചിലർ ഭീകരവാദം പടർത്താൻ മുതലെടുക്കുന്നു.
അഫ്‌ഗാനിലെ സ്‌ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങൾക്ക് ലോകത്തിന്റെ സഹായം ആവശ്യമാണ്. ഭീകരവാദത്തെ തടയുന്നതിൽ യുഎന്നിന് വീഴ്‌ച പറ്റി. കോവിഡിന്റെ ഉൽപത്തി കണ്ടെത്തുന്നതിലും യുഎൻ സംശയത്തിന്റെ നിഴലിലായി. യുഎൻ ശക്‌തിപ്പെടുത്തണം. നമ്മുടെ എല്ലാവരുടെയും കൂട്ടായ പ്രയത്‌നം ലോകത്ത് ശാന്തിയും സമാധാനവും കൊണ്ടുവരുമെന്നും സമൃദ്ധിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Most Read: ഹത്രസ്: കുടുംബത്തിന് നൽകിയ വാഗ്‍ദാനങ്ങൾ പാലിക്കണം; ചന്ദ്രശേഖർ ആസാദ്