ചെന്നൈ: ലഹരി ഉപയോഗം നിർത്താൻ തുടർച്ചയായി ഉപദേശിച്ച മുത്തശ്ശനെയും മുത്തശ്ശിയെയും 16കാരൻ വീട്ടിലിട്ട് ചുട്ടെരിച്ചു. തിങ്കളാഴ്‌ച പുലർച്ചെ തമിഴ്‌നാട്ടിലെ ആത്തൂരിലാണ് സംഭവം. 70 വയസുള്ള പി കാട്ടൂര്‍രാജയും 60 വയസുള്ള ഭാര്യ കാശിയമ്മാളും വീടിനൊപ്പം വെന്തുമരിച്ചു.
സേലം കൊത്തമ്പാടിക്ക് സമീപമുള്ള ആത്തൂരിലെ ഓല മേഞ്ഞ വീട്ടിലായിരുന്നു കാലുകൾക്ക് ബലക്ഷയമുള്ള വൃദ്ധ ദമ്പതികള്‍ താമസിച്ചിരുന്നത്. ചെറുമകന്‍ കഞ്ചാവിനും ലഹരി വസ്‌തുക്കള്‍ക്കും അടിമയാണെന്ന് മനസിലായതോടെ അവ ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്ന് നിരന്തരമായി പ്രേരിപ്പിച്ചതാണ് 16കാരനെ പ്രകോപിപ്പിച്ചത്.
ദമ്പതികള്‍ ഉറങ്ങുന്ന സമയത്ത് 16കാരന്‍ വീടിന് പെട്രോള്‍ ഒഴിച്ച് തീ വെക്കുകയായിരുന്നു. വീടും മുത്തശ്ശനും മുത്തശ്ശിയും കത്തിയമരുന്നത് നോക്കി നിന്ന ശേഷം 16കാരന്‍ സ്വയം പോലീസിൽ കീഴടങ്ങുകയായിരുന്നു. ദമ്പതികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ വീട് കത്തുന്നത് നോക്കി നില്‍ക്കുന്ന 16കാരനെയാണ് കണ്ടത്. പോലീസിൽ കീഴടങ്ങിയ 16കാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
Most Read: 100 ദിന കര്‍മ പരിപാടി; 92 സ്‌കൂളുകളുടെ ഉൽഘാടനം ഇന്ന്