ലക്ഷക്കണക്കിന് രൂപക്ക് കുഞ്ഞുങ്ങളെ വില്‍ക്കുന്ന സംഘം; 8 പേര്‍ അറസ്‌റ്റില്‍

By Team Member, Malabar News
baby selling racket
Representational image
Ajwa Travels

മുംബൈ : കുഞ്ഞുങ്ങളെ ദത്തെടുത്ത ശേഷം പണത്തിന് വില്‍ക്കുന്ന റാക്കറ്റിനെ പിടിയിലാക്കി മുംബൈ ക്രൈംബ്രാഞ്ച്. സംഭവത്തില്‍ അറസ്‌റ്റിലായ 8 പേരില്‍ 6 പേര്‍ സ്‌ത്രീകളാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ അമ്മമാരെ കെണിയിലാക്കിയാണ് കുഞ്ഞുങ്ങളെ സംഘം സ്വന്തമാക്കുന്നതെന്ന് പോലീസ് കണ്ടെത്തി. ഇത്തരത്തില്‍ ദത്തെടുക്കുന്ന പെണ്‍കുട്ടികളെ 60,000 രൂപക്കും ആണ്‍കുട്ടികളെ 1.50 ലക്ഷത്തിനുമാണ് ഇവര്‍ വില്‍ക്കുന്നത്. ഒരു സ്‌ത്രീ കുഞ്ഞിനെ വില്‍ക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുംബൈ പോലീസ് 8 പേരെ അറസ്‌റ്റ് ചെയ്‌തത്.

ഇതുവരെ 4 കുഞ്ഞുങ്ങളെ വിറ്റതായാണ് പോലീസിന് ലഭിക്കുന്ന വിവരം. എന്നാല്‍ ഇതില്‍ കൂടുതല്‍ കുട്ടികളെ കഴിഞ്ഞ കുറച്ചു മാസങ്ങളായി വിറ്റിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. രൂപാലി വര്‍മ്മ എന്ന സ്‌ത്രീ വഴി രുഖ്സര്‍ ഷെയ്ഖ്, ഷാജഹാന്‍ ജോഗില്‍ക്കര്‍ എന്നിവര്‍ കുഞ്ഞുങ്ങളെ വിട്ടതായി പോലീസ് കണ്ടെത്തി. ഇവരെ മൂന്ന് പേരെയും പോലീസ് ചോദ്യം ചെയ്‌തതില്‍ നിന്നും 2019ല്‍ തന്റെ പെണ്‍കുഞ്ഞിനെ 60,000 രൂപക്കും അടുത്തിടെ ജനിച്ച ആണ്‍കുഞ്ഞിനെ 1.5 ലക്ഷം രൂപക്കും വില്‍ക്കാന്‍ രൂപാലി സഹായിച്ചതായി രുഖ്സര്‍ ഷെയ്ഖ് പറഞ്ഞു.

പോലീസ് ചോദ്യം ചെയ്‌ത പ്രതികള്‍ എല്ലാവരും തന്നെ കുഞ്ഞുങ്ങളെ വിറ്റ കാര്യം സമ്മതിച്ചിട്ടുണ്ട്. കൂടാതെ ഹീന ഖാന്‍, നിഷ അഹിര്‍ എന്നീ രണ്ടു സബ് ഏജന്റുമാരുടെ വിവരങ്ങളും രൂപാലി വെളിപ്പെടുത്തി. സംഭവത്തില്‍ അറസ്‌റ്റ് ചെയ്‌ത 8 പേര്‍ക്കെതിരെയും മനുഷ്യക്കടത്ത്, ജുവനൈല്‍ ജസ്‌റ്റിസ് ആക്‌ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മുംബൈ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

Read also : മലപ്പുറം വണ്ടൂരില്‍ സ്‍ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE