തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ ബാറുകള്‍ അടച്ചിടാൻ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷൻ യോഗത്തിൽ തീരുമാനം. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വർധിപ്പിച്ചതിനെ തുടർന്നാണ് നടപടി. പ്രശ്‌നം പരിശോധിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ ബാറുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അസോസിയേഷന്‍ അറിയിച്ചു.
ലോക്ക്‌ഡൗൺ പിന്‍വലിച്ചതിന് പിന്നാലെ സംസ്‌ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. പ്രത്യേക പോലീസ് കാവലില്‍ സാമൂഹിക അകലം പാലിച്ചാണ് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് മദ്യം നല്‍കുന്നത്. ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ അനുവാദമില്ല.
Read also: വടക്കൻ കേരളത്തിൽ ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യത