പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് മഹാസഖ്യം കോടതിയിലേക്കെന്ന് സൂചന. നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തി പാറ്റ്ന ഹൈകോടതിയെയോ സുപ്രീംകോടതിയേയോ സമീപിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ആര്‍ജെഡി അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ അട്ടിമറി നടന്നതായാണ് ആര്‍ജെഡിയുടെ ആരോപണം. ചില മണ്ഡലങ്ങളില്‍ 500ല്‍ കുറഞ്ഞ വോട്ടുകള്‍ക്കാണ് എന്‍ഡിഎ സഖ്യം വിജയിച്ചത്. ഇവിടെ വീണ്ടും വോട്ടെണ്ണണമെന്ന മഹാസഖ്യത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളിയതോടെയാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. 119 സീറ്റുകളില്‍ വിജയം അവകാശപ്പെട്ട് ഒരു പട്ടികയും ആര്‍ജെഡി പുറത്തിറക്കിയിരുന്നു.
ബിഹാറിൽ വോട്ടെണ്ണല്‍ അട്ടിമറി ശ്രമം നടക്കുന്നതായി ആര്‍ജെഡി ചൊവ്വാഴ്‌ച രാത്രി തന്നെ പരാതിപ്പെട്ടിരുന്നു. കോണ്‍ഗ്രസും സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളും തിരഞ്ഞെടുപ്പ് കമീഷന്‍ തള്ളി.