ബിഹാര്‍ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടമായി; നിയന്ത്രണം കടുപ്പിക്കും; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍

By Staff Reporter, Malabar News
national image_malabar news
Sunil Arora, Chief Election Commissioner of India
Ajwa Travels

ന്യൂ ഡെല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തുമെന്നറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ. വോട്ടെടുപ്പ് ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് എന്നി തിയതികളിലായാണ് നടക്കുക.

വോട്ടെണ്ണല്‍ നവംബര്‍ 10ന് നടക്കും. ഒക്ടോബര്‍ ഒന്നിനാണ് ആദ്യഘട്ട വിജ്ഞാപനം പുറപ്പെടുവിക്കുക. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങളോടെ ആയിരിക്കും തെരഞ്ഞെടുപ്പു നടത്തുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.

80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ടാണ്. ക്വാറന്റൈനിലുള്ളവര്‍ക്കും കോവിഡ് രോഗമുള്ളവര്‍ക്കും അവസാന ഒരു മണിക്കൂറില്‍ വോട്ട് ചെയ്യാം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ് നടക്കുക. അതേസമയം നക്‌സല്‍ ബാധിത മേഖലകളില്‍ അധിക സമയം ഉണ്ടാവില്ല. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്നും അറോറ വ്യക്തമാക്കി.

നവംബര്‍ 29നാണ് ബിഹാറില്‍ നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. 243 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 38 സീറ്റുകള്‍ പട്ടിക ജാതിക്കും രണ്ട് സീറ്റ് പട്ടിക വര്‍ഗത്തിനും സംവരണം ചെയ്‌തിട്ടുണ്ട്.

പ്രചാരണ കാലത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും ഒരുതരത്തിലുള്ള ദുരുപയോഗവും അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

Read Also: ഭാരത് ബന്ദിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE