ബിനീഷ് കൊടിയേരിക്ക് മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദുമായി സുദൃഢ ബന്ധം

By Desk Reporter, Malabar News
Bineesh_Khalid_Anup_Malabar News
ബിനീഷ് കോടിയേരി, ഖാലിദ് റഹ്മാൻ, അനുപ് മുഹമ്മദ്
Ajwa Travels

ബെംഗളൂരു: ബിനിഷ് കോടിയേരിയും അനൂപും തമ്മില്‍ സുദൃഢ ബന്ധം ഉണ്ടെന്ന് ഉറപ്പിക്കുന്ന തെളിവുകള്‍ പുറത്ത്. മയക്കുമരുന്ന് കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണ്‍ വിവരണങ്ങള്‍ അനുസരിച്ച്, മൂന്ന് മാസത്തിനിടെ 76 തവണ അനുപ്, ബിനീഷ് കൊടിയേരിയുമായി ഫോണില്‍ ബന്ധപ്പെട്ടതായി കാണുന്നുണ്ട്. അനുരാഗ കരിക്കിന്‍ വെള്ളം. ഉണ്ട തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ ഖാലിദ് റഹ്മാനുമായി അനൂപ് ബന്ധപ്പെട്ടിരിക്കുന്നത് 22 തവണയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ബിനീഷിന്റെ അടുത്ത സുഹൃത്തും തലശ്ശേരിയിലെ ബികെ 55 ക്ലബ്ബിന്റെ അധ്യക്ഷനുമായ അജ്മല്‍ പിലാക്കണ്ടി, ആഗസ്റ്റ് 5 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ മാത്രം 11 തവണയാണ് അനൂപുമായി ഫോണില്‍ സംസാരിച്ചത്.വാട്‌സാപ്പിലൂടെ നടത്തിയ കോളുകള്‍ ഇതില്‍ ഉള്‍പ്പെടില്ല എന്നും അന്വേഷണ ഉദ്യോ?ഗസ്ഥര്‍ പറയുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി റമീസുമായും ഇവര്‍ക്ക് ബന്ധമുള്ളതായി സംശയിക്കുന്നു. റമീസുമായി ഇതില്‍ പലരും ഫോണില്‍ സംസാരിച്ചിട്ടുണ്ട്. പക്ഷെ, അത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി റമീസ് ആണോ എന്ന കാര്യത്തില്‍ ഇനിയും ഉറപ്പ് വന്നിട്ടില്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നാര്‍ക്കോട്ടിക് ബ്യൂറോയുടെ നിലവിലെ അന്വേഷണ രീതിയനുസരിച്ച്, കര്‍ണ്ണാടക സ്വദേശികളുടെ പട്ടിക തയ്യാറാക്കി അവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുക. ഇവരുടെ അറസ്റ്റുകള്‍ പൂര്‍ത്തീയാക്കിയ ശേഷം കൂടുതല്‍ തെളിവുകളുമായി കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുമാണ് പദ്ധതി. വ്യവസായ, സിനിമ, രാഷ്ട്രീയ മേഖലകളിലൊക്കെ നല്ല ബന്ധമുണ്ടെന്ന് തെളിയിക്കുന്ന അനൂപ് മുഹമ്മദിന്റെ കോള്‍ ലിസ്റ്റ് കേരളത്തിലുണ്ടാക്കാന്‍ പോകുന്ന കോളിളക്കങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE