തിരുവനന്തപുരം: കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെ അനുവദിക്കണമെന്ന് കത്തിൽ സുരേന്ദ്രൻ അഭ്യർഥിച്ചു.
രാജ്യത്ത് നിലവിലുള്ള സജീവ കോവിഡ് കേസുകളിൽ 26 ശതമാനവും കേരളത്തിലാണ്. രാജ്യത്തെ കോവിഡ് സ്‌ഥിരീകരണ നിരക്ക് രണ്ട് ശതമാനത്തോളമാണെങ്കിൽ സംസ്‌ഥാനത്ത് ഇത് 10 ശതമാനമാണ്. ദേശീയ ശരാശരിയേക്കാൾ 5 മടങ്ങ് കൂടുതലാണിത്. കേരളത്തിൽ ദിവസേന കോവിഡ് സ്‌ഥിരീകരിക്കുന്ന രോഗികളുടെ എണ്ണവും വർധിച്ചുവരികയാണെന്ന് സുരേന്ദ്രൻ കത്തിൽ ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഏറ്റവും കൂടുതൽ സജീവ കോവിഡ് കേസുകളുള്ള 20 ജില്ലകളുടെ എണ്ണമെടുത്താൽ അതിൽ 12ഉം കേരളത്തിലാണെന്നും മരണ നിരക്കിലും കുറവ് വരുന്നില്ലെന്നും സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.
Read also: പക്ഷിപ്പനി പ്രതിരോധം പുരോഗമിക്കുന്നു, നഷ്‌ടപരിഹാരം ഉറപ്പാക്കും; മന്ത്രി കെ രാജു