ന്യൂഡെല്‍ഹി: ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഭീകരസംഘടനയായ അല്‍ ഖ്വയ്‌ദയുടെ പേരിലാണ് ഭീഷണി സന്ദേശമെത്തിയത്.
വിമാനത്താവളം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ബോംബ് സ്‌ഫോടനത്തിലൂടെ തകര്‍ക്കുമെന്നാണ് ഇ മെയില്‍ വഴി അയച്ചിരിക്കുന്ന ഭീഷണിയിൽ പറയുന്നത്. സിംഗപ്പൂരില്‍ നിന്നുമെത്തുന്ന ദമ്പതികളാണ് ബോംബ് വെക്കുകയെന്നും സന്ദേശത്തിൽ പറയുന്നു.
ഭീഷണി സന്ദേശത്തെ തുടർന്ന് വിമാനത്താവളത്തിൽ പരിശോധന ശക്‌തമാക്കി. ടെര്‍മിനലിലെ മുഴുവന്‍ വാഹനങ്ങളും സ്‌ഥലങ്ങളും സൂക്ഷ്‌മ പരിശോധനയ്‌ക്ക് വിധേയമാക്കുന്നുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്‌ഥർ അറിയിച്ചു. കൂടാതെ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡെല്‍ഹി പോലിസും വ്യക്‌തമാക്കി.
Most Read: പാകിസ്‌ഥാനില്‍ ക്ഷേത്രം തകര്‍ത്ത കേസ്; 50 പേര്‍ അറസ്‌റ്റില്‍