പിവി അൻവറിന് എതിരായ കേസ്; അന്വേഷണം നീട്ടിക്കൊണ്ട് പോവുന്നതായി പരാതി

By Desk Reporter, Malabar News
Government says Anwar's park has no license; Criticized by the High Court
Ajwa Travels

മഞ്ചേരി: പിവി അന്‍വര്‍ എംഎല്‍എ പ്രതിയായ കര്‍ണാടകയിലെ ക്രഷര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം ക്രൈം ബ്രാഞ്ച് നീട്ടിക്കൊണ്ട് പോവുകയാണെന്ന് പ്രവാസിയായ സലീം നടുത്തൊടി. കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്‌ദാനം ചെയ്‌ത്‌ പിവി അന്‍വര്‍ എംഎല്‍എ 50 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി.

കേസില്‍ നീതി കിട്ടാതെ വന്നതോടെ സലീം നടുത്തൊടി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. ഓരോ കാരണം പറഞ്ഞ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് നീട്ടിക്കൊണ്ട് പോകുകയാണെന്ന് സലീം നടുത്തൊടി ആരോപിച്ചു.

കര്‍ണാടകയിലെ മംഗലാപുരം ബല്‍ത്തങ്ങാടിയിലെ ക്രഷറില്‍ നേരിട്ട് പോയി അന്വേഷണം പൂര്‍ത്തിയാക്കി ഡിസംബര്‍ 31ന് റിപ്പോർട് സമര്‍പ്പിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്‌ഥനായ മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പി വിക്രമന്‍ മഞ്ചേരി കോടതിയെ അറിയിച്ചു.

കോവിഡ് കാരണമാണ് അന്വേഷണം വൈകിയതെന്നും അദ്ദേഹം വ്യക്‌തമാക്കി. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാക്കിയിട്ടും പുരോഗതിയില്ലാത്തതിനെ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി നേരിട്ട് ഹാജരാകണമെന്ന് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.

Most Read:  നവവധുവിന്റെ ആത്‍മഹത്യ; പ്രതികളെ കോതമംഗലത്തെ വീട്ടിൽ എത്തിച്ച് തെളിവെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE