വാളയാർ കേസ്; സിബിഐ ഇന്ന് മാതാപിതാക്കളുടെ മൊഴിയെടുക്കും

By Team Member, Malabar News
Walayar Case

പാലക്കാട് : വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സിബിഐ ഇന്ന് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. പാലക്കാട്ടെ ക്യാംപ് ഓഫിസിൽ വച്ച് ഇന്ന് രാവിലെ 11 മണിയോടെയാണ് മൊഴി എടുക്കുക. മാതാപിതാക്കൾക്കൊപ്പം കേസിലെ സാക്ഷികളുടെ മൊഴിയും ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും.

മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് കേസ് സിബിഐ അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നേരത്തെ പ്രാഥമിക ഘട്ടത്തിലെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക സംഘമാണ് വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്നത്. കൂടാതെ വാളയാറിലെ കൂടുതൽ ആളുകളെ ചോദ്യം ചെയ്യേണ്ട സാഹചര്യത്തിൽ പാലക്കാട്ട് ക്യാംപ് ഓഫിസ് തുടങ്ങിയിട്ടുണ്ട്.

2017 ജനുവരി 13, മാർച്ച് 4 എന്നീ തീയതികളിലാണ് പാലക്കാട്ടെ വാളയാറിലുള്ള സഹോദരിമാരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കേസിലെ പ്രതികളായ മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ 2019ൽ പാലക്കാട് പോക്‌സോ കോടതി കുറ്റവിമുക്‌തരാക്കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് പോക്‌സോ കോടതി വിധി റദ്ദാക്കി അന്വേഷണം പുനഃരാരംഭിച്ചത്.

Read also : കോഡൂരിൽ കുടിവെള്ള പൈപ്പിനായി കുഴി എടുക്കുന്നതിനിടെ ഗുഹ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE