പാലക്കാട് : വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സിബിഐ ഇന്ന് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. പാലക്കാട്ടെ ക്യാംപ് ഓഫിസിൽ വച്ച് ഇന്ന് രാവിലെ 11 മണിയോടെയാണ് മൊഴി എടുക്കുക. മാതാപിതാക്കൾക്കൊപ്പം കേസിലെ സാക്ഷികളുടെ മൊഴിയും ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും.
മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് കേസ് സിബിഐ അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നേരത്തെ പ്രാഥമിക ഘട്ടത്തിലെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക സംഘമാണ് വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്നത്. കൂടാതെ വാളയാറിലെ കൂടുതൽ ആളുകളെ ചോദ്യം ചെയ്യേണ്ട സാഹചര്യത്തിൽ പാലക്കാട്ട് ക്യാംപ് ഓഫിസ് തുടങ്ങിയിട്ടുണ്ട്.
2017 ജനുവരി 13, മാർച്ച് 4 എന്നീ തീയതികളിലാണ് പാലക്കാട്ടെ വാളയാറിലുള്ള സഹോദരിമാരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കേസിലെ പ്രതികളായ മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ 2019ൽ പാലക്കാട് പോക്‌സോ കോടതി കുറ്റവിമുക്‌തരാക്കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് പോക്‌സോ കോടതി വിധി റദ്ദാക്കി അന്വേഷണം പുനഃരാരംഭിച്ചത്.
Read also : കോഡൂരിൽ കുടിവെള്ള പൈപ്പിനായി കുഴി എടുക്കുന്നതിനിടെ ഗുഹ കണ്ടെത്തി