ന്യൂഡെൽഹി : സമൂഹമാദ്ധ്യമമായ വാട്സ്ആപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ വീണ്ടും കേന്ദ്രസർക്കാർ രംഗത്ത്. സ്വകാര്യതാ നയം നടപ്പാക്കുന്നതിനായി ഉപയോക്‌താക്കളിൽ നിന്നും തന്ത്രപൂർവം അനുമതി വാങ്ങുകയാണ് വാട്സ്ആപ്പ് ചെയ്യുന്നതെന്ന് കേന്ദ്രം വിമർശനം ഉന്നയിച്ചു. ഇതിനായി ഇതുവരെ സ്വകാര്യതാ നയം അംഗീകരിക്കാത്ത ആളുകൾക്ക് ഇത് ചൂണ്ടിക്കാട്ടി നിരന്തരം നോട്ടിഫിക്കേഷൻ നൽകുന്നത് വർധിച്ചിട്ടുണ്ട്.
നിരന്തരം ഉപയോക്‌താക്കൾക്ക് നോട്ടിഫിക്കേഷൻ നൽകുന്നതിലൂടെ സ്വകാര്യതാ നയം അംഗീകരിക്കുന്നതിനായി അവരെ നിർബന്ധിക്കുകയാണ് വാട്സ്ആപ്പ് ചെയ്യുന്നതെന്ന് കേന്ദ്രം വ്യക്‌തമാക്കി. ഇതിലൂടെ രാജ്യത്ത് പുതിയ ഡേറ്റ സംരക്ഷണ നിയമം വരുന്നതിന് മുന്‍പ് പരമാവധി ആളുകളെക്കൊണ്ട് സ്വകാര്യതാ നയം അംഗീകരിപ്പിച്ചു വിവരങ്ങള്‍ ശേഖരിക്കാനാണ് വാട്സാപ്പ് നീക്കമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കി.
ഫേസ്ബുക്കിന്റെ ഉടമസ്‌ഥതയിലുള്ള മെസേജിംഗ് ആപ്പിനെതിരെ ഡെൽഹി ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഉപയോക്‌താക്കളുടെ വിവരങ്ങളും സ്വകാര്യതയും സംരക്ഷിക്കാൻ നടപടിയുണ്ടാകണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയിലാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം.
Read also : പ്ളസ് ടു പ്രാക്‌ടിക്കൽ പരീക്ഷ: വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കണം; കെഎസ്‍യു