ന്യൂഡെൽഹി : രാജ്യത്ത് ഇന്ധനവിലയിൽ ഉണ്ടാകുന്ന വർധനക്ക് കാരണം ക്രൂഡ് ഓയിലിന്റെ വില ആഗോളതലത്തിൽ ഉയരുന്നതാണെന്ന് വ്യക്‌തമാക്കി കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. കൂടാതെ ഇന്ധനവില ജിഎസ്‌ടി പരിധിയിൽ കൊണ്ടുവന്നാൽ വില വർധന തടയാൻ കഴിയുമെന്നും, ഇക്കാര്യം ജിഎസ്‌ടി കൗൺസിലിന്റെ പരിഗണനയിലുള്ള കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബാരലിന് 70 ഡോളറായാണ് ക്രൂഡ് ഓയിലിന്റെ വില അന്താരാഷ്‌ട്ര വിപണിയിൽ ഉയർന്നത്. ഇപ്പോൾ രാജ്യത്ത് ഉണ്ടാകുന്ന വില വർധനവിന്റെ പ്രധാന കാരണം ഇതാണെന്നും, രാജ്യത്ത് ആവശ്യമായ ഇന്ധനത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ വില വർധന ഉപഭോക്‌താക്കളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും മന്ത്രി പറഞ്ഞു.
ഇന്ധനവിലയിൽ മാറ്റമുണ്ടാകുന്നത് അന്തരാഷ്‌ട്ര വിപണിയിലെ വിലയെ അടിസ്‌ഥാനമാക്കിയാണ്. എന്നാൽ ഇന്ധനവില ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവന്നാൽ ഇതിന് പരിഹാരം കാണാൻ സാധിക്കും. അത് തന്നെയാണ് തന്റെ നിലപാടെന്നും, എന്നാൽ ഇന്ധനവില ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരാൻ കൗൺസിൽ അംഗങ്ങൾ യോജിച്ച തീരുമാനം കൈക്കൊള്ളണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read also : പത്രിക പിൻവലിക്കാൻ കൈക്കൂലി; കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു