വിവാഹവാഗ്‌ദാനം നൽകി കോടികളുടെ തട്ടിപ്പ്; മലയാളി പിടിയിൽ

By News Desk, Malabar News
arrest in Kasargod
Ajwa Travels

മുംബൈ: വിവാഹവാഗ്‌ദാനം നൽകി സ്‌ത്രീകളിൽ നിന്നും കോടികൾ തട്ടിയ മലയാളിയെ മുംബൈയിൽ നിന്ന് പിടികൂടി. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള 30ലേറെ സ്‌ത്രീകളാണ് ഇയാളുടെ ഇരകളായത്. മാട്രിമോണി സൈറ്റ് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.

തലശ്ശേരി സ്വദേശിനിയായ സ്‌ത്രീയുടെ പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് വൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. പുനർവിവാഹത്തിനായി പ്രതിയായ മാഹി സ്വദേശി പ്രജിത്തിന്റെ ഒരു മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് സ്‌ത്രീ പരിചയപ്പെടുന്നത്. ഇവരുമായി സൗഹൃദം സ്‌ഥാപിച്ച പ്രജിത്ത് പാരിസിൽ ഒരു ഹോട്ടൽ ഉണ്ടായിരുന്നത് വിറ്റെന്നും ഇതിലൂടെ കിട്ടിയ കോടിക്കണക്കിന് രൂപ റിസർവ് ബാങ്കിന്റെ നിയമക്കുരുക്കിൽ പെട്ടിരിക്കുകയാണെന്നും യുവതിയെ വിശ്വസിപ്പിച്ചു. ചില വ്യാജരേഖകളും ഇതിനായി പ്രജിത്ത് ഉണ്ടാക്കിയിരുന്നു.

പിന്നീട് വിവിധ ആവശ്യങ്ങൾ പറഞ്ഞ് 17 ലക്ഷത്തോളം രൂപയാണ് പ്രജിത്ത് യുവതിയിൽ നിന്ന് തട്ടിയെടുത്തത്. പണം തിരികെ കിട്ടാതെ വന്നതോടെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ യുവതിക്ക് മനസിലായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്‌തു. അന്വേഷണത്തിൽ മുംബൈയിലുണ്ടെന്ന് മനസിലായതോടെ പോലീസ് പ്രജിത്തിനെ തന്ത്രപൂർവം വിളിച്ചുവരുത്തി അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.

വിശദമായ അന്വേഷണത്തിൽ ഇതേ രീതിയിൽ നിരവധി സ്‌ത്രീകളെ ഇയാൾ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്ന് വ്യക്‌തമായി. രണ്ടരക്കോടിയിലേറെ രൂപയാണ് പ്രജിത്ത് തട്ടിയെടുത്തത്. പല സ്‌ത്രീകളെയും ലൈംഗികമായും ഇയാൾ ചൂഷണം ചെയ്‌തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പുനർവിവാഹം ആഗ്രഹിച്ചിരുന്ന സ്‌ത്രീകളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. നിലവിൽ പ്രതി പോലീസ് കസ്‌റ്റഡിയിലാണ്.

Also Read: ഒമൈക്രോണിൽ അതിജാഗ്രതാ നിർദ്ദേശം; സ്വയംനിരീക്ഷണം കർശനമാക്കണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE