വാ വിട്ട വാക്കുമായി ചെന്നിത്തല; പ്രസ്താവന വിവാദത്തില്‍

By Desk Reporter, Malabar News
Ramesh Chennithala _ Malabar News
Ajwa Travels

തിരുവനന്തപുരം: കുളത്തുപുഴയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ച കേസില്‍ പ്രതിപക്ഷ നേതാവിന്റെ ചോദ്യം വിവാദമാകുന്നു. ഡിവൈഎഫ്‌ഐ ക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളൂയെന്ന് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോയെന്നാണ് പ്രതിയുടെ കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചെന്നിത്തല മറുപടി നല്‍കിയത്.

മറുപടി വിവാദമായതോടെ സമൂഹമാദ്ധ്യമങ്ങളില്‍ അടക്കം അദ്ദേഹത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുകയാണ്. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി കോണ്‍ഗ്രസ് എന്‍ജിഒ സംഘടനയുടെ പ്രവര്‍ത്തകനാണോയെന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യമാണ് പ്രതിപക്ഷ നേതാവിനെ പ്രകോപിതനാക്കിയത്.

കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതിയെ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കുളത്തുപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപാണ് സംഭവത്തില്‍ അറസ്റ്റിലായത്.

യുവതിയെ കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാം എന്ന വ്യാജേന വീട്ടിലേക്ക് ക്ഷണിച്ച ഇയാള്‍ കൈയും കാലും കെട്ടിയിട്ട് ക്രൂരമായ പീഡനം അഴിച്ചുവിടുകയായിരുന്നു. പിന്നീട് വെള്ളറടയിലെ സുഹൃത്തിന്റെ സഹായത്തോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പാങ്ങോട് പോലീസാണ് പ്രദീപിനെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 14 ദിവത്തെ റിമാന്‍ഡിലാണ് പ്രതിയിപ്പോള്‍.

Today’s Update: ജോസ് കെ. മാണി വിശ്വാസ വഞ്ചന കാട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE