ന്യൂഡെൽഹി: ഒമ്പത് മാസക്കാലത്തോളം അതിർത്തിതർക്കം രൂക്ഷമായിരുന്നിട്ടും ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യപങ്കാളിയായി കഴിഞ്ഞ വർഷവും ചൈന തന്നെ. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2020ൽ ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരം 7,770 കോടി ഡോളറിന്റേതാണ്. അതായത് ഏകദേശം 5.63 ലക്ഷം കോടി രൂപ.
അതിർത്തിതർക്കം രൂക്ഷമായതിനെ തുടർന്ന് ചൈനയുമായുള്ള വാണിജ്യ ഇടപാടുകൾ കുറച്ചു കൊണ്ടുവരാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോർട് വരുന്നത്. വലിയ യന്ത്രഭാഗങ്ങളുടെ ഇറക്കുമതിയാണ് ചൈനയെ ഇത്തവണയും മുന്നിലെത്തിച്ചത്.
അതേസമയം, 2019ലെ 8,550 കോടി ഡോളറിനെ (6.19 ലക്ഷം കോടി രൂപ) അപേക്ഷിച്ച് കഴിഞ്ഞ വർഷം വ്യാപാരം കുറവാണ്. 5,870 കോടി ഡോളറിന്റെ (4.25 ലക്ഷം കോടി രൂപ) ഇറക്കുമതിയാണ് കഴിഞ്ഞ വർഷം മാത്രം ചൈനയിൽ നിന്നുണ്ടായത്.
Read Also: 90 ദിവസം പിന്നിട്ട് കർഷക പ്രക്ഷോഭം; മൂന്നാംഘട്ട സമരപ്രഖ്യാപനം ഞായറാഴ്‌ച