‘അധികാരത്തില്‍ വന്നാല്‍ രാമക്ഷേത്രത്തേക്കാള്‍ വലിയ സീത ക്ഷേത്രം നിര്‍മ്മിക്കും’; ചിരാഗ് പാസ്വാന്‍

By News Desk, Malabar News
Chirag paswan_Malabar news
Ajwa Travels

പാറ്റ്‌ന: ബീഹാറില്‍ അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രത്തേക്കാള്‍ വലിയ സീത ക്ഷേത്രം പണിയുമെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്റെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന ബീഹാറില്‍ മുന്നണികള്‍ വമ്പിച്ച പ്രചരണ പരിപാടികള്‍ക്കാണ് നേതൃത്വം നല്‍കുന്നത്.

‘സീതാ മാര്‍ഗില്‍ സീതാദേവിക്കായി ക്ഷേത്രം പണിയണം. അത് അയോധ്യയില്‍ പണിയുന്ന രാമക്ഷേത്രത്തേക്കാള്‍ വലുതായിരിക്കണം. സീതാദേവി ഇല്ലാതെ ശ്രീരാമന്‍ അപൂര്‍ണ്ണമാണ്. അതിനാല്‍ അയോധ്യയിലെ രാമക്ഷേത്രത്തെയും സീതാമാര്‍ഗിനെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി നിര്‍മിക്കണം’- ചിരാഗ് പാസ്വാന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് എല്‍ജെപി പുറത്തിറക്കിയ പ്രകടന പത്രികയിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. സീതാ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശത്തെ വികസിപ്പിക്കുമെന്നും സീതാമാര്‍ഗിയെയും അയോധ്യയെയും പരസ്‌പരം ബന്ധിപ്പിക്കാന്‍ സീതാ-രാം ഇടനാഴി എന്ന പേരില്‍ ആറ് ലൈന്‍ റോഡ് നിര്‍മിക്കുമെന്നും പ്രകടന പത്രികയിലുണ്ട്.

Also Read: ‘രാമക്ഷേത്രം, ആർട്ടിക്കിൾ 370 പോലെ പാകിസ്‌ഥാനും ചൈനയുമായുള്ള യുദ്ധത്തിനും മോദി തിയ്യതി കുറിച്ചിട്ടുണ്ട്’

ഭരണകക്ഷിയായ എന്‍ഡിഎയും പ്രതിപക്ഷ സഖ്യമായി മഹാസഖ്യവും കൂടാതെ, ഇത്തവണ ബീഹാറിലെ വോട്ട് വിഹിതത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ള മറ്റൊരു പ്രധാന രാഷ്‍ട്രീയ പാര്‍ട്ടിയാണ് ചിരാഗ് പാസ്വാന്റെ ലോക് ജനശക്‌തി പാര്‍ട്ടി. ജെഡിയുവുമായി തെറ്റിപിരിഞ്ഞ് എന്‍ഡിഎ സഖ്യംവിട്ട എല്‍ജെപി ഇത്തവണ ഒറ്റക്കാണ് മല്‍സരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനം ചെലുത്താനാവുമെന്നാണ് പാസ്വാന്റെ പ്രതീക്ഷ. ഒക്‌ടോബർ 28, നവംബര്‍ മൂന്ന്, ഏഴ് തീയതികളിലായാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം നവംബര്‍ 10 ന് പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE