ക്ളിഫ് ഹൗസ് നവീകരിക്കാൻ 98 ലക്ഷം; നിയമസഭയിൽ ചോദ്യം ഉന്നയിച്ച് പ്രതിപക്ഷം

By Trainee Reporter, Malabar News
CLIFF HOUSE
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസ് നവീകരിക്കാൻ ഒരു കോടിയോളം രൂപ ചെലവഴിക്കുന്നതിന് എതിരെ പ്രതിപക്ഷം. ക്ളിഫ് ഹൗസ് മോടി കൂട്ടാൻ എങ്ങനെയാണ് ഇത്രയധികം തുക ചെലവഴിക്കാൻ കഴിയുന്നതെന്ന് കോൺഗ്രസ് എംഎൽഎ പിടി തോമസ് ചോദിച്ചു. നിയമസഭയിലാണ് പ്രതിപക്ഷം ഇതിനെ ചോദ്യം ചെയ്‌തത്‌.

പുരാതന കെട്ടിടങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഇത്രയും പണം ചെലവാക്കുന്നതെന്ന് ഇതിന് മറുപടിയായി ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ക്ളിഫ് ഹൗസിലെ ഗൺമാൻമാർ, ഡ്രൈവർമാർ, ഉദ്യോഗസ്‌ഥർ തുടങ്ങിയവർക്കായുള്ള വിശ്രമമുറികളാണ് നവീകരിക്കുന്നത്. 98 ലക്ഷത്തോളം രൂപക്കാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ കോ ഓപറേറ്റീവ് സൊസൈറ്റി ക്ളിഫ് ഹൗസിൽ അറ്റകുറ്റപണികൾ നടത്തുന്നതിന് കരാർ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, മറ്റ് മന്ത്രിമന്ദിരങ്ങളും മോടി പിടിപ്പിക്കാനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

Read also: മുട്ടില്‍ മരം കൊള്ള; ഉന്നതര്‍ക്ക് പങ്കെന്ന് നിയമസഭയില്‍ പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE