തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസ് നവീകരിക്കാൻ ഒരു കോടിയോളം രൂപ ചെലവഴിക്കുന്നതിന് എതിരെ പ്രതിപക്ഷം. ക്ളിഫ് ഹൗസ് മോടി കൂട്ടാൻ എങ്ങനെയാണ് ഇത്രയധികം തുക ചെലവഴിക്കാൻ കഴിയുന്നതെന്ന് കോൺഗ്രസ് എംഎൽഎ പിടി തോമസ് ചോദിച്ചു. നിയമസഭയിലാണ് പ്രതിപക്ഷം ഇതിനെ ചോദ്യം ചെയ്‌തത്.
പുരാതന കെട്ടിടങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഇത്രയും പണം ചെലവാക്കുന്നതെന്ന് ഇതിന് മറുപടിയായി ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ക്ളിഫ് ഹൗസിലെ ഗൺമാൻമാർ, ഡ്രൈവർമാർ, ഉദ്യോഗസ്‌ഥർ തുടങ്ങിയവർക്കായുള്ള വിശ്രമമുറികളാണ് നവീകരിക്കുന്നത്. 98 ലക്ഷത്തോളം രൂപക്കാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ ഓപറേറ്റീവ് സൊസൈറ്റി ക്ളിഫ് ഹൗസിൽ അറ്റകുറ്റപണികൾ നടത്തുന്നതിന് കരാർ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, മറ്റ് മന്ത്രിമന്ദിരങ്ങളും മോടി പിടിപ്പിക്കാനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
Read also: മുട്ടില്‍ മരം കൊള്ള; ഉന്നതര്‍ക്ക് പങ്കെന്ന് നിയമസഭയില്‍ പ്രതിപക്ഷം