തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഡിസ്‌ചാര്‍ജ് ആക്കാന്‍ കഴിയില്ലെന്നും വിദഗ്‌ധ ചികിൽസകള്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി. വെള്ളിയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് നോട്ടീസ് നല്‍കിയെങ്കിലും ഡിസ്‌ചാര്‍ജ് ആവാത്ത പക്ഷം അദ്ദേഹം ചോദ്യം ചെയ്യലിന് എത്തിയേക്കില്ല.
സിഎം രവീന്ദ്രന്‍ കോവിഡ് മുക്‌തനായതിന് ശേഷമായിരുന്നു ചോദ്യം ചെയ്യലിന് ഇഡി നോട്ടീസ് നല്‍കിയിരുന്നത്. കെ ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളിലെ കള്ളപ്പണ ബിനാമി ഇടപാടുകളെക്കുറിച്ചാണ് ചോദ്യം ചെയ്യലെന്നായിരുന്നു സൂചന. എന്നാല്‍ ചോദ്യം ചെയ്യലിന് വെളളിയാഴ്‌ച ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയതിന് പിന്നാലെ രവീന്ദ്രനെ കോവിഡാനന്തര പരിശോധനകള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നത്.
Read also: കളമശ്ശേരി മെഡിക്കല്‍ കോളേജ്; ചികില്‍സാ പിഴവ് ആരോപണം തള്ളി പോലീസ്