തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍. വെള്ളിയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് രവീന്ദ്രന്‍ ആശുപത്രിയില്‍ പ്രവേശിച്ചത്. കോവിഡാനന്തര പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇഡി നോട്ടീസ് നല്‍കിയ ആദ്യ തവണ രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കോവിഡ് മുക്‌തനാകുകയും നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്‌ത ശേഷമാണ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.
Read also: പോലീസ് നിയമ ഭേദഗതി പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു