തിരുവനന്തപുരം: കേരള പൊലീസ് ആക്‌ട് ഭേദഗതി പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. ഇതോടെ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി അസാധുവായി. ഈ മാസം 22നാണ് ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം തടയാനായി പൊലീസ് ആക്‌ട് ഭേദഗതി വരുത്തിയാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്.
നിലവിലുള്ള പൊലീസ് ആക്‌ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്ത് ഭേദഗതി വരുത്താനാണ് തീരുമാനിച്ചത്. ഏതെങ്കിലും വ്യക്‌തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്‌ഥയാണ് ഭേദഗതിയില്‍ ഉണ്ടായിരുന്നത്.
Read also: സ്‌പ്രിൻഗ്ളർ കരാർ; പുതിയ അന്വേഷണ സമിതിയെ നിയോഗിച്ച് സർക്കാർ