പക്ഷിപ്പനി; സര്‍ക്കാരിന്റെ നഷ്‌ടപരിഹാര തുക പര്യാപ്‌തമല്ലെന്ന് ഐക്യ താറാവ് കര്‍ഷക സംഘം

By Staff Reporter, Malabar News
duck farming
Representational Image
Ajwa Travels

തിരുവനന്തപുരം: സര്‍ക്കാര്‍ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നഷ്‌ടപരിഹാര തുക അപര്യാപ്‌തമെന്ന് അറിയിച്ച് ഐക്യ താറാവ് കര്‍ഷക സംഘം. വൈറസിന് ജനിതക മാറ്റം സംഭവിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ രോഗ ബാധിത പ്രദേശങ്ങളൊഴികെ ഉള്ള മേഖലകളിലെ പക്ഷികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. മാത്രവുമല്ല നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്‌ടപരിഹാര തുക വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷക സംഘം അറിയിച്ചു.

നഷ്‌ടപരിഹാര തുക അപര്യാപ്‌തമാണെന്ന് കാട്ടി വീണ്ടും സര്‍ക്കാരിനെ സമീപിക്കാനാണ് കര്‍ഷകരുടെ തീരുമാനം. കൂടാതെ രോഗം ബാധിച്ച മേഖലകള്‍ക്ക് പുറത്തുള്ള താറാവുകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യവും കര്‍ഷകര്‍ ഉന്നയിക്കും.

2014ല്‍ പക്ഷിപ്പനി ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അതേ തുകയാണ് ഇപ്പോഴും നഷ്‌ടപരിഹാരമായി നല്‍കുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. 2014ന് ശേഷം ഓരോ തവണയും ഭീമമായ നഷ്‌ടമാണ് താറാവ് കര്‍ഷകര്‍ നേരിടുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഈസ്‌റ്റര്‍, ക്രിസ്‌മസ് സമയത്തെ വിപണി ലക്ഷ്യമിട്ട് വളര്‍ത്തുന്ന താറാവുകള്‍ ചത്തൊടുങ്ങുതിനാല്‍ കര്‍ഷകര്‍ പലരും കടക്കെണിയിലാണ് എന്നും കര്‍ഷക സംഘം വ്യക്‌തമാക്കി.

മാത്രവുമല്ല 2014ല്‍ ഒരു താറാവ് കുഞ്ഞിന് 18 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 23 രൂപയായി വര്‍ധിച്ചു. അതേസമയം താറാവിനെ സംരക്ഷിക്കുന്ന തൊഴിലാളിക്ക് കൂലി 500ല്‍ നിന്ന് 1000 ആയി. കൂടാതെ തീറ്റ സാധനങ്ങള്‍ക്കും വില കൂടി. ഇത്തരമൊരു സാഹചര്യത്തില്‍ നഷ്‌ടപരിഹാര തുക വര്‍ധിപ്പിക്കാതെ കര്‍ഷകര്‍ക്ക് മുന്നോട്ട് പോകാനാകില്ലെന്നാണ് ഐക്യ താറാവ് കര്‍ഷക സംഘത്തിന്റെ പക്ഷം. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുമെന്നും കര്‍ഷക സംഘം ഭാരവാഹികള്‍ അറിയിച്ചു.

Read Also: ‘നിതീഷ് സ്‌ഥാനമൊഴിയുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല’; മലക്കം മറിഞ്ഞ് ജെഡിയു എംഎല്‍എ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE