തിരുവനന്തപുരം: സര്‍ക്കാര്‍ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നഷ്‌ടപരിഹാര തുക അപര്യാപ്‌തമെന്ന് അറിയിച്ച് ഐക്യ താറാവ് കര്‍ഷക സംഘം. വൈറസിന് ജനിതക മാറ്റം സംഭവിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ രോഗ ബാധിത പ്രദേശങ്ങളൊഴികെ ഉള്ള മേഖലകളിലെ പക്ഷികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. മാത്രവുമല്ല നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്‌ടപരിഹാര തുക വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷക സംഘം അറിയിച്ചു.
നഷ്‌ടപരിഹാര തുക അപര്യാപ്‌തമാണെന്ന് കാട്ടി വീണ്ടും സര്‍ക്കാരിനെ സമീപിക്കാനാണ് കര്‍ഷകരുടെ തീരുമാനം. കൂടാതെ രോഗം ബാധിച്ച മേഖലകള്‍ക്ക് പുറത്തുള്ള താറാവുകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യവും കര്‍ഷകര്‍ ഉന്നയിക്കും.
2014ല്‍ പക്ഷിപ്പനി ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അതേ തുകയാണ് ഇപ്പോഴും നഷ്‌ടപരിഹാരമായി നല്‍കുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. 2014ന് ശേഷം ഓരോ തവണയും ഭീമമായ നഷ്‌ടമാണ് താറാവ് കര്‍ഷകര്‍ നേരിടുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഈസ്‌റ്റര്‍, ക്രിസ്‌മസ് സമയത്തെ വിപണി ലക്ഷ്യമിട്ട് വളര്‍ത്തുന്ന താറാവുകള്‍ ചത്തൊടുങ്ങുതിനാല്‍ കര്‍ഷകര്‍ പലരും കടക്കെണിയിലാണ് എന്നും കര്‍ഷക സംഘം വ്യക്‌തമാക്കി.
മാത്രവുമല്ല 2014ല്‍ ഒരു താറാവ് കുഞ്ഞിന് 18 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 23 രൂപയായി വര്‍ധിച്ചു. അതേസമയം താറാവിനെ സംരക്ഷിക്കുന്ന തൊഴിലാളിക്ക് കൂലി 500ല്‍ നിന്ന് 1000 ആയി. കൂടാതെ തീറ്റ സാധനങ്ങള്‍ക്കും വില കൂടി. ഇത്തരമൊരു സാഹചര്യത്തില്‍ നഷ്‌ടപരിഹാര തുക വര്‍ധിപ്പിക്കാതെ കര്‍ഷകര്‍ക്ക് മുന്നോട്ട് പോകാനാകില്ലെന്നാണ് ഐക്യ താറാവ് കര്‍ഷക സംഘത്തിന്റെ പക്ഷം. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുമെന്നും കര്‍ഷക സംഘം ഭാരവാഹികള്‍ അറിയിച്ചു.
Read Also: ‘നിതീഷ് സ്‌ഥാനമൊഴിയുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല’; മലക്കം മറിഞ്ഞ് ജെഡിയു എംഎല്‍എ