ഗവർണറെ നിയന്ത്രിക്കുന്നത് ബിജെപി; കടന്നാക്രമിച്ച് കോൺഗ്രസ്

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: നയപ്രഖ്യാപനത്തിൽ പേരിലുണ്ടായത് വെറും നാടകം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗവർണർ ബിജെപി വക്‌താവായി അധഃപതിച്ചു. വിവാദം സർക്കാരും ഗവർണറും തമ്മിലുള്ള ധാരണയുടെ അടിസ്‌ഥാനത്തിലാണെന്നും സതീശൻ ആരോപിച്ചു.

സംസ്‌ഥാനത്തെ ഒരു ബിജെപി നേതാവിനെ ഗവർണറുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ ആയി നിയമിക്കാനുള്ള ഉത്തരവിനെ കോൺഗ്രസ് എതിർത്തിരുന്നു. കൊടുക്കൽ വാങ്ങലാണ് നടക്കുന്നതെന്ന കോൺഗ്രസിന്റെ വിമർശനത്തെ തുടർന്നാണ് ബിജെപി സംസ്‌ഥാന കമ്മിറ്റി അംഗം ഹരി എസ്‌ കർത്തയെ ഗവർണറുടെ പേഴ്‌സണൽ സ്‌റ്റാഫിൽ നിയമിച്ചതിൽ സർക്കാർ വിയോജിപ്പ് രേഖപ്പെടുത്തിയത്. തുടർന്ന് നടപടിയെ എതിർത്ത് ഗവർണർക്ക് കത്തെഴുതിയ പൊതുഭരണ വകുപ്പ് സെക്രട്ടറിയെ സർക്കാർ നീക്കുകയും ചെയ്‌തു.

ഇങ്ങനെയുള്ള കൊടുക്കൽ വാങ്ങലുകളാണ് യഥാർഥത്തിൽ സംസ്‌ഥാനത്ത് നടക്കുന്നത്. കണ്ണൂർ വൈസ് ചാൻസലറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉൾപ്പടെ എല്ലാം ഒത്തുതീർപ്പിലാണ് അവസാനിച്ചത്. ഇതൊന്നും തർക്കങ്ങളല്ല സർക്കാരും ഗവർണറും ചേർന്ന് നടത്തുന്ന നാടകങ്ങളാണെന്ന് സതീശൻ കുറ്റപ്പെടുത്തി. കേന്ദ്രനേതൃത്വമാണ് ഗവർണറെ നിയന്ത്രിക്കുന്നത്. ബിജെപിയുടെ തിരുവനന്തപുരത്തെ വക്‌താവ്‌ എന്ന നിലയിലേക്ക് ഗവർണർ തരം താഴ്‌ന്നിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം കേള്‍ക്കുന്നതിനെക്കാള്‍ നല്ലത് കേള്‍ക്കാതിരിക്കുന്നതാണെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ പറഞ്ഞു. ഇത്രയും നട്ടെല്ലില്ലാത്ത ഗവര്‍ണര്‍ അവതരിപ്പിക്കുന്ന ഇടതുപക്ഷത്തിന്റെ നയപ്രഖ്യാപനം അത് കേള്‍ക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് തന്റെ വ്യക്‌തിപരമായി അഭിപ്രായമെന്നും അദ്ദേഹം വ്യക്‌തമാക്കി. സർക്കാരും ഗവർണറും തമ്മിൽ ടോം ആൻഡ് ജെറി കളിക്കുകയാണെന്ന് ആയിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

നയപ്രഖ്യാപനത്തിൽ ഒപ്പുവെക്കാൻ വിസമ്മതിച്ച ഗവർണർ ഒരു മണിക്കൂറോളമാണ് സർക്കാരിനെ മുൾമുനയിൽ നിർത്തിയത്. മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗങ്ങൾക്ക് പെൻഷൻ നൽകുന്ന നടപടി റദ്ദാക്കണമെന്നതടക്കമുള്ള ഉപാധികൾ ഗവർണർ മുന്നോട്ടുവെച്ചിരുന്നു. ഗവർണർ വഴങ്ങുന്നില്ലെന്ന് വ്യക്‌തമായതോടെ മുഖ്യമന്ത്രി എകെജി സെന്ററിലെത്തി മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി. തുടർന്ന് ഗവർണറുടെ നിർദ്ദേശത്തെ എതിർത്ത ജ്യോതിലാലിനെ മിന്നൽ വേഗത്തിൽ തൽസ്‌ഥാനത്ത് നിന്ന് മാറ്റിയാണ് പ്രശ്‌നം പരിഹരിച്ചത്. വൈകുന്നേരം 6.32ഓടെ അദ്ദേഹം നയപ്രഖ്യാപനത്തിൽ ഒപ്പുവെക്കുകയും ചെയ്‌തു.

Most Read: ‘ലോകം ഉരുണ്ടോടും’; ശ്രദ്ധേയമായി ‘മെമ്പര്‍ രമേശനി’ലെ പുതിയ ഗാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE