ന്യൂഡെൽഹി: ഹരിയാനയിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പര്‍ട്ടിയുടെ കാലുവാരിയ എംഎല്‍എ ആയ കുല്‍ദീപ് ബിഷ്ണോയിയെ പുറത്താക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് സ്‌ഥാനം ഉള്‍പ്പടെ കുല്‍ദീപ് ബിഷ്‌ണോയിയെ കോണ്‍ഗ്രസിന്റെ എല്ലാ സ്‌ഥാനത്തുനിന്നും നീക്കം ചെയ്യുന്നതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു.
ഹരിയാനയിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്‌ഥാനാർഥിയായ കൃഷന്‍ പന്‍വാറും ബിജെപി ജെജെപി പിന്തുണയുള്ള സ്വതന്ത്ര സ്‌ഥാനാർഥിയും മാദ്ധ്യമ മേധാവിയുമായ കാര്‍ത്തികേയ ശര്‍മയും വിജയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നടപടി. കുല്‍ദീപ് ബിഷ്‌ണോയിയും മറ്റൊരു എംഎല്‍എയും കാലുവാരിയതോടെയാണ് എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ ശര്‍മയോട് പരാജയപ്പെട്ടത്.
അദംപുരിലെ കോണ്‍ഗ്രസ് എംഎല്‍എ ആയ കുല്‍ദീപ് ബിഷ്‌ണോയി ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ലാല്‍ ഖട്ടാര്‍ അവകാശപ്പെട്ടിരുന്നു. ബിജെപിയുടെ തത്വങ്ങളിലും നയങ്ങളിലും ബിഷ്‌ണോയി വിശ്വാസം പ്രകടിപ്പിച്ചുവെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും ഖട്ടാര്‍ പറഞ്ഞിരുന്നു.
നേരത്തെ തന്നെ കോണ്‍ഗ്രസ് നേതൃത്വുമായി ഇടഞ്ഞുനില്‍ക്കുന്ന എംഎൽഎയാണ് കുല്‍ദീപ് ബിഷ്ണോയി. കോണ്‍ഗ്രസ് എം.എല്‍.എ.മാരെ ഛത്തീസ്‌ഗഢിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നെങ്കിലും കുല്‍ദീപ് ബിഷ്ണോയിപോകാന്‍ കൂട്ടാക്കായിരുന്നില്ല. ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം നിരസിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിയുമായി അകന്നത്. അടുത്തിടെ നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ നിന്നും ഇയാള്‍ വിട്ടുനിന്നിരുന്നു.
Most Read: ‘എന്നെ കൊന്നോളൂ’; വികാരഭരിതയായി സ്വപ്‌ന, മാദ്ധ്യമങ്ങൾക്ക് മുന്നിൽ കുഴഞ്ഞുവീണു