ഗുവാഹത്തി: അസമില്‍ അധികാരം ലഭിച്ചാൽ പൗരത്വ നിയമം അസാധുവാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പൗരത്വ നിയമം അസാധുവാക്കാൻ പുതിയ നിയമം കൊണ്ടുവരും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസം സന്ദർശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധി തേജ്പൂരിലെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
സംസ്‌ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരം നേടിയാൽ വീട്ടമ്മമാര്‍ക്ക് ഓരോ മാസവും 2000 രൂപ വീതം നല്‍കുമെന്നും എല്ലാ വീടുകളിലും സൗജന്യമായി 200 യൂണിറ്റ് വൈദ്യുതി നല്‍കുമെന്നും പ്രിയങ്ക പറഞ്ഞു. ’25 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാമെന്ന് പറഞ്ഞ് ബിജെപി പകരം നല്‍കിയത് പൗരത്വ നിയമമാണ്. ഞങ്ങള്‍ നിങ്ങള്‍ക്ക് നടക്കാത്ത വാഗ്‌ദാനങ്ങള്‍ നല്‍കില്ല’, പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2 ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്‌ചയാണ് പ്രിയങ്കാ ഗാന്ധി അസമിലെത്തിയത്. മാര്‍ച്ച് 27 മുതല്‍ മൂന്ന് ഘട്ടങ്ങളിലായാണ് അസമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 126 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്.
Read also: അസമിൽ തൊഴിലാളികൾക്ക് ഒപ്പം തേയില നുള്ളി പ്രിയങ്ക ഗാന്ധി