കാസർഗോഡ്: നിർമാണ മേഖലയിലെ പ്രതിസന്ധിയെ തുടർന്ന് സിഐടിയുടെ നേതൃത്വത്തിൽ എട്ടാം തീയതി കാസർഗോഡ് കളക്‌ടറേറ്റിലേക്ക് മാർച്ചും ധർണയും നടക്കും. ഇതുമായി ബന്ധപ്പെട്ട് പോലീസ് സൂപ്രണ്ട്, ജിയോളജി മേധാവി എന്നിവർക്ക് നിവേദനം നൽകും. എട്ടാം തീയതി രാവിലെ പത്ത് മണിക്കാണ് ധർണ നടത്തുക.
കോവിഡ് മഹാമാരിയെ തുടർന്ന് നിർമാണ മേഖല പ്രതിസന്ധിയിൽ തുടരുകയാണ്. കമ്പി, സിമന്റ്, എന്നിവയുടെ ക്രമാതീതമായ വിലക്കയറ്റവും മണൽ, കരിങ്കൽ, ചെങ്കല്ല് എന്നിവയുടെ ദൗർലഭ്യവും മേഖലയെ കൂടുതൽ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. ചെങ്കല്ല്, കരിങ്കൽ ഖനനം റവന്യൂ, പോലീസ് അധികൃതർ തടയുന്നതാണ് പ്രതിസന്ധിക്ക് കാരണം.
കൂടാതെ, വാഹനങ്ങൾ പിടിച്ചെടുക്കൽ, അമിതമായ പിഴ ഈടാക്കൽ എന്നിവയും തുടരുന്നു. റോയൽറ്റി അടച്ചു ഖനനം നടത്തുന്നവരോടും അനുകൂലമായ നിലപാടല്ല ഉദ്യോഗസ്‌ഥർ സ്വീകരിക്കുന്നത്. നിയമപരമായ ഖനനം ഉറപ്പാക്കുന്നതിന് പകരം മാഫിയ സംഘങ്ങൾക്ക് അവസരം ഒരുക്കുകയാണ് അധികാരികൾ എന്നും വിമർശനം ഉണ്ട്. സർക്കാരിന്റെ വ്യവസായ തൊഴിൽ പോലീസ് നയത്തിന് അനുസൃതമായ നിലപാട് ഉദ്യോഗസ്‌ഥർ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് സിഐടിയു പ്രതിഷേധ മാർച്ച് നടത്തുന്നത്.
Most Read: 1,707 അധ്യാപകരും അനധ്യാപകരും വാക്‌സിൻ എടുത്തില്ല; കണക്കുകൾ പുറത്ത്